തിരുവനന്തപുരം: മാസ്ക് ധരിക്കാത്ത 2928 സംഭവങ്ങളാണ് വെള്ളിയാഴ്ച സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതെന്നു പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും പേരെ പോലീസ് പിടിച്ചെന്നു ചുരുക്കം.എല്ലാവരും മാസക്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി ഉപദേശിക്കുകയും ചെയ്തു.
എന്നാല്‍ നിയന്ത്രണവും നിരോധനവും കേസും ഒക്കെ ജനങ്ങള്‍ക്കു മാത്രം മതി. മാസ്ക്ക് ധരിക്കാത്തതിന് ഏറ്റവും കൂടുതല്‍ കേസ് എടുത്ത ദിവസം തന്നെ പോലീസ് ആസ്ഥാനത്ത് ഡിജിപി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മാസ്ക് ധരിക്കാതെ അവാര്‍ഡ് വിതരണ ചടങ്ങിനെത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വന്തം ഓഫീസില്‍ കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ച് പരിപാടി നടത്തിയതിനു സമാനമാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നടപടിയും.
ജനമൈത്രി പോലീസിനുള്ള അവാര്‍ഡ് ചടങ്ങാണ് പോലീസ് ആസ്ഥാനത്ത് നടന്നത്. ലോക്നാഥ് ബെഹ്റയ്ക്കു പുറമെ എ.ഡി.ജി.പി സുദേഷ് കുമാര്‍, ജനമൈത്രി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ കൂടിയായ ഐ.ജി എസ് ശ്രീജിത്ത് എന്നിവരൊക്കെ മുഖാവരണം ഇല്ലാതെ ചടങ്ങില്‍ പങ്കെടുത്തു. അവാര്‍ഡ് സ്വീകരിക്കാനെത്തിയവരും മാസ്ക്ക ധരിച്ചിരുന്നില്ല.
ഏറ്റവും കൂടുതല്‍ വീടുകള്‍ സന്ദര്‍ശിച്ച ജില്ലയ്ക്കുള്ള ബഹുമതിക്ക് പാലക്കാട് അര്‍ഹമായി. ജില്ല നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ബാബു.കെ.തോമസ് അവാര്‍ഡ് ഏറ്റുവാങ്ങി. ഏറ്റവും കൂടുതല്‍ വീടുകള്‍ സന്ദര്‍ശിച്ച പോലീസ് സ്റ്റേഷനുള്ള പുരസ്കാരം പാലക്കാട് ജില്ലയിലെ ചാലിശ്ശേരി പോലീസ് സ്റ്റേഷന് ലഭിച്ചു. സ്റ്റേഷന് ഹൗസ് ഓഫീസര്‍ എ.പ്രതാപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ. ശ്രീകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ വി.ആര്. രതീഷ് എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം സ്വീകരിച്ചു. മികച്ച ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ക്കുള്ള പുരസ്കാരം പാലക്കാട് ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.അറുമുഖനും കസബ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.രാജനും കുഴല്‍മന്ദം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എസ്.രതീഷിനും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: