പോത്തന്‍കോട്: കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പോത്തന്‍കോട് പഞ്ചായത്തില്‍ വ്യാജ പേരില്‍ കൊവിഡ് പരിശോധന നടത്തിയെന്ന ആരോപണത്തെയും പരാതിയെയും തുടര്‍ന്ന് പഞ്ചായത്തിലെ ആരോഗ്യമേഖലയില്‍ പ്രതിസന്ധി. കോണ്‍ഗ്രസ്സിന്റെ സഹായത്തോടെ പഞ്ചായത്ത് ഭരിക്കുന്ന സിപിഎം ഭരണം പഞ്ചായത്ത് പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുന്നതായിട്ടാണ് ഇപ്പോള്‍ ആരോപണം.
ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും രാഷ്ട്രീയം ഉയര്‍ന്നതോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിശോധനകളും പ്രതിസന്ധിയിലായി. കോണ്‍ഗ്രസ്സിന്റെയും കമ്യൂണിസ്റ്റിന്റെയും രാഷ്ട്രീയ കളിയില്‍ നാട്ടുകാരും ആശങ്കയിലാണ്. പഞ്ചായത്ത് പ്രദേശവാസികളുടെ രോഗലക്ഷണങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചാല്‍ നേരിട്ട് ജനറല്‍ ആശുപത്രിയില്‍ എത്താനാണ് മറുപടി. ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെയുള്ളവ നല്‍കാതെ ആരോഗ്യപ്രവര്‍ത്തകരുടെ കൈമലര്‍ത്തല്‍ കൂടുതല്‍ പ്രതിസന്ധിക്ക് കാരണമാകുന്നു. രോഗബാധിതര്‍ക്ക് യഥാസമയം പരിശോധന നടത്താതെ പഞ്ചായത്തിന്റെ രാഷ്ട്രീയക്കളി പ്രദേശത്തെ രോഗവ്യാപനത്തിന് സാധ്യതയൊരുക്കുന്നതായി പഞ്ചായത്തംഗം എം. ബാലമുരളി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം താളം തെറ്റിയതോടെ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ അണുവിമുക്ത പ്രവര്‍ത്തനം നടത്തി. രോഗബാധിതര്‍ താമസിക്കുന്നതും താമസിച്ചിരുന്നതുമായ വീടുകളടക്കം ശുചീകരിച്ച് അണുവിമുക്തമാക്കി. പഞ്ചായത്ത് അംഗം എം. ബാലമുരളി, പ്രവര്‍ത്തകരായ വിപിന്‍, സന്തോഷ്, ഗോപകുമാര്‍, രാമചന്ദ്രന് നായര്‍, അഞ്ജു സുരേഷ് എന്നിവര്‍ നേതൃത്വം നല്കി. അണുവിമുക്തമാക്കലും ക്യാമ്പ് പരിശോധനയുമടക്കം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എം. ബാലമുരളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: