തൃശൂര്‍: പൂരനഗരിയുടെ പൈതൃക തനിമയും സംസ്കാരവും നിലനിര്‍ത്തണമെന്നും ക്ഷേത്രഭൂമിയുടെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിവാക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭരണസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമഗ്ര നഗരവികസനം ലക്ഷ്യമാക്കി 1972ല്‍ തൃശൂര്‍ നഗരസഭ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ 2012-13ല്‍ പരിഷ്ക്കരിച്ചിരുന്നു. സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാനില്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റേയും ക്ഷേത്രമൈതാനത്തിന്റേയും പ്രാധാന്യം ഉള്‍ക്കൊണ്ട് സ്വരാജ് റൗണ്ടിനു ചുറ്റും 150 മീറ്റര്‍ അകലത്തില്‍ പൈതൃക മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് 15 മീറ്റര്‍ ഉയരത്തില്‍ ക്രമീകരിച്ചും ക്ഷേത്രശില്പ മാതൃകയില്‍ മാത്രവും കെട്ടിട നിര്‍മ്മാണങ്ങള്‍ നടത്തണമെന്ന് നിഷ്കര്ഷിച്ചിട്ടുണ്ട. എന്നാല്‍ ഇതിനു വിരുദ്ധമായി പൈതൃക മേഖലയും ഇതുമായി ബന്ധപ്പെട്ട നിബന്ധനകളും ഒഴിവാക്കി മാസ്റ്റര്‍ പ്ലാന്‍ പരിഷ്ക്കരിച്ച് അംഗീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുïെന്ന വാര്‍ത്തകലില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു.
പൂരനഗരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാംസ്കാരിക പൈതൃകത്തിന് അനുയോജ്യമായ വിധത്തില്‍ നേരത്തേ വിജ്ഞാപനം ചെയ്ത മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചാണ് നടത്തേണ്ടത്. മാസ്റ്റര്‍ പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെങ്കില്‍ തൃശൂരിലെ പ്രമുഖ ക്ഷേത്ര ഭാരവാഹികള്‍ കൂടി ഉള്‍പ്പെടുന്ന രാഷ്ട്രീയ-സാമൂഹിക -സാംസ്കാരിക മണ്ഡലങ്ങളിലെ പൗരമുഖ്യരുടെ പരിശോധനയ്ക്കും വിചിന്തനങ്ങള്‍ക്കും വിധേയമാക്കണം.
ക്ഷേത്രഭൂമിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഉടനെ ഒഴിപ്പിക്കുകയും ക്ഷേത്ര മൈതാനം പൈതൃക സ്വത്തായി സംരക്ഷിക്കുകയും വേണം. ക്ഷേത്ര മൈതാനത്തിന്റെ വിസ്തൃതി കുറച്ച് പ്രദക്ഷിണ വഴി (സ്വരാജ് റൗണ്ട) വീതി കൂട്ടാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കണം.ക്ഷേത്രഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെങ്കില്‍ തിരികെ ലഭ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം.
സ്വരാജ് റൗണ്ടിലെ പഴയ തിയറ്റര്‍ സ്ഥലത്ത് കച്ചവട കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ അംഗീകാരം നല്‍കരുത്. ഭക്തജനങ്ങളുടെ മതവികാരം വ്രണപ്പെടാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ.സതീഷ് മേനോന്, സെക്രട്ടറി ജി.രാജേഷ്, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: