അബുദാബി: ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിന്റെ ശനിദശ തുടരുന്നു. ആവേശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് രണ്ട് റണ്‍സിന് തോറ്റു. ഏഴു മത്സരങ്ങളില്‍ ആറാം തോല്‍വി. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് ഇരുപത് ഓവറില്‍ അഞ്ചു വിക്കറ്റിന് 162 റണ്‍സേ നേടാനായുള്ളൂ. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ആറു വിക്കറ്റിന് 164 റണ്‍സാണെടുത്തത്.
അവസാന പന്തില്‍ പഞ്ചാബിന് ജയിക്കാന്‍ ഏഴു റണ്‍സ് വേണ്ടിയിരുന്നു. സിക്സര്‍ അടിച്ച് മത്സരം ടൈ ആക്കാമെന്ന ആവേശത്തോടെ ഗ്ലെന്‍ മാക്വെല്‍ പന്ത് തൂക്കിയടിച്ചെങ്കിലും നാലു റണ്‍സേ നേടാനായൂള്ളൂ.
ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും (74) ഓപ്പണര്‍ മായങ്ക് അഗര്‍വാളും (56) അര്‍ധ സെഞ്ചുറികള്‍ നേടി മികച്ച തുടക്കം സമ്മാനിച്ചിട്ടും പഞ്ചാബിന് വിജയത്തിലേക്ക് പിടിച്ചുകയറാനായില്ല. രാഹുല്‍, അഗര്‍വാള്‍ എന്നിവരുടെതുള്‍പ്പെടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ പ്രസീദ് കൃഷ്ണയാണ് പഞ്ചാബിനെ തോല്‍വിയിലേക്ക് നയിച്ചത്. രണ്ട് വിക്കറ്റ് വീഴ്ത്തി സുനില്‍ നരെയ്നും കൃഷ്ണയ്ക്ക് മികച്ച പിന്തുണ നല്കി.
രാഹുല്‍ 58 പന്തിലാണ് 74 റണ്‍സ് എടുത്തത്. ആറു പന്ത് അതിര്‍ത്തി കടത്തി. ആദ്യ വിക്കറ്റില്‍ മായങ്കിനൊപ്പം 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മായങ്ക് 39 പന്തില്‍ ആറു ഫോറും ഒരു സിക്സറും സഹിതം 56 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. മായങ്കിനെ വീഴ്ത്തി പ്രസീദ കൃഷ്്ണയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. രാഹുലും പ്രസീദയ്ക്ക്് കീഴടങ്ങി.
ടോസ് നേടി ബാറ്റ്് ചെയത് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്ക്, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ അര്‍ധ സെഞ്ചുറികളിലാണ് 164 റണ്‍സ് എടുത്തത്. ദിനേശ് കാര്‍ത്തിക് ഇരുപത്തിയൊമ്പത് പന്തില്‍ എട്ട് ഫോറും രണ്ട് സിക്സറും
സഹിതം 58 റണ്‍സ് എടുത്തു. കാര്‍ത്തിക്കാണ് കളിയിലെ താരം. ഗില്‍ നാല്‍പ്പത്തിയേഴ് പന്തില്‍ 57 റണ്‍സ് നേടി. അഞ്ച് ബൗണ്ടറി ഉള്‍പ്പെട്ട ഇന്നിങ്സ്. ഈ വിജയത്തോടെ കൊല്‍ക്കത്ത ആറു മത്സരങ്ങളില്‍ എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം ഏഴു മത്സരങ്ങളില്‍ രണ്ട് പോയിന്റുള്ള പഞ്ചാബ് ഏറ്റവും പിന്നിലാണ്.
സകോര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: 20 ഓവറില്‍ ആറു വിക്കറ്റിന് 164 (ഗില്‍ 57, കാര്‍ത്തിക് 58). കിങ്സ് ഇലവന് പഞ്ചാബ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 162( രാഹുല്‍ 74, അഗര്‍വാള്‍ 56).
പ്രതികരിക്കാൻ ഇവിടെ എഴുതുക: