കൊച്ചി: സ്വന്തം കുട്ടികളെ കൊണ്ടു സ്വന്തം നഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ച് ആ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ സിപിഎം ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്നാണ് രഹ്ന എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം ജയിലിലേക്ക് മാറ്റും.
പ്രാഥമിക പരിശോധനയില്‍ രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗീക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും എന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിയത്. മകനെ കൊണ്ട് സ്വന്തം നഗ്നശരീരത്തില് ചിത്രം വരപ്പിച്ച കേസില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോക്സോ ചുമത്തപ്പെട്ടതിനെ തുടര്‍ന്നാണ് സിപിഎം ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയില്‍ എത്തിയത്.
നഗ്നശരീരത്തില് കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചത് വീഡിയോ എടുത്ത് സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് രഹ്ന ഫാത്തിമക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. തിരുവല്ല പോലീസ് ആണ് രഹ്നാ ഫാത്തിമയ്ക്കെതിരെ കേസെടുത്തത്. കുട്ടികളെകൊണ്ട് രഹ്നാഫാത്തിമ തന്റെ നഗ്നതയില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ യുട്യൂബ് വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി. ഇതിന്റെ കൃത്യമായ തെളിവുകളും പരാതിക്കാരന് പോലീസിനു കൈമാറിയിട്ടുണ്ട്.
ഇതേ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തിരിക്കുന്നത്. രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയിലെ കേസ് പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. കലയെന്ന പേരില്‍ കുട്ടികളെ ഇത്തരം പ്രവൃത്തികള്‍ക്ക് ഉപയോഗിക്കരുത്. സ്വന്തം മക്കളെ വെച്ച് എന്തും ചെയ്യാമെന്ന നില വരരുത്. സമൂഹത്തില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും
. രഹ്നയുടെ ഫാത്തിമയുടെ മുന്‍കാല ചെയ്തികള്‍ കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ശബരിമലയുടെ പവിത്രത തകര്‍ക്കാനായി ആദ്യം മലകയാറാന് എത്തിയവരില്‍ ഒരാളായിരുന്നു രഹ്ന ഫാത്തിമ. പിണറായി സര്‍ക്കാര്‍ പോലീസ് സുരക്ഷ നല്‍കിയാണ് ഇവരെ സന്നിധാനത്ത് എത്തിക്കാന്‍ ശ്രമിച്ചത്. ഭക്തര്‍ വലിയ നടപ്പന്തലിന് സമീപം രഹ്നയെയും പോലീസിനെയും തടയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: