വിവരം പുറംലോകത്ത് എത്താന്‍ വൈകിയത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി. ദുരന്തം നടന്ന് എട്ടു മണിക്കൂര്‍ കഴിഞ്ഞാണ് വനംവകുപ്പിനെ വിവരമറിയിക്കാന്‍ സാധിച്ചത്. ഉടന്‍ തന്നെ അവര്‍ പോലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചു. പോലീസും വനംവകുപ്പും ഫയര്‍ഫോഴ്സും ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം തുടങ്ങി. പ്രവര്‍ത്തനങ്ങള്‍ക്ക് മഴ വലിയ തടസമായി. മഴയില്‍ മരം വീണും മണ്ണിടിഞ്ഞും റോഡുകള്‍ അടഞ്ഞതും രക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിച്ചു.
രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്താനും രക്ഷിച്ചവരെ പുറത്തെത്തിക്കാനും വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്. മരങ്ങളും മറ്റും മുറിച്ചു നീക്കിയാണ് വഴിയൊരുക്കിയത്. മണിക്കൂറുകളാണ് ഇതിനു വേണ്ടിവന്നതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. മണ്ണും മറ്റും വലിയ തോതില്‍ നീക്കിയാണ് ജെസിബിക്ക് വഴിയൊരുക്കിയത്. പലയിടത്തും വീണ്ടും മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്നതിനാല് ഗതാഗതം വീണ്ടും സ്തംഭിക്കാം.
കല്ലുകള്‍ ഇളക്കി മാറ്റി അതിനടിയില്‍ ആരുമില്ലെന്ന് ഉറപ്പാക്കിയാണ് അവരുടെ പ്രവര്‍ത്തനം. ലയത്തില്‍ താമസിച്ചിരുന്ന പലരും നേരെ താഴെയുള്ള പുഴയില്‍ പതിച്ച് ഒഴുകിപ്പോയിരിക്കാന്‍ സാധ്യതയുണ്ടെന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറയൂര്‍ അടക്കമുള്ള ഭാഗങ്ങളില്‍ മഴ ശക്തമാണ്. അതിനാല്‍ മുതിരപ്പുഴയാറില്‍ വലിയ ഒഴുക്കാണ്. മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയവര്‍ പുഴിയില്‍ വീണ് മാങ്കുളം ഭാഗത്തേക്ക് ഒഴുകിപ്പോകാം. അതിശക്തമായ ഒഴുക്കായതിനാല്‍ വൈകിട്ടുവരെ പുഴയില്‍ തെരച്ചില്‍ നടത്താനും സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: