ഇരിട്ടി: കോറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി കുടക് ജില്ലാ ഭരണകൂടം 135 ദിവസമായി അടച്ചിട്ട മാക്കൂട്ടം ചുരം അന്തര്‍ സംസ്ഥാന പാത ശനിയാഴ്ച രാത്രി 8.30തോടെ തുറന്നു. എന്നാല്‍ ഇവര്‍ തുറക്കുന്ന വിവരം അറിഞ്ഞ ഉടനെ ഇരിട്ടി പോലീസ് എത്തി കൂട്ടുപുഴ പാലത്തിലും റോഡിലും ബാരിക്കേഡുകള്‍ വെച്ച് റോഡ് അടച്ചു. ഇതിലൂടെ എത്തുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും കോവിഡ് മാനദണ്ഡ പ്രകാരമുള്ള പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായാണ് റോഡ് അടച്ചിടുന്നതെന്നാണ് ഇതിനു കാരണമായി പറയുന്നത്.
നാലര മാസത്തോളമായി പൂര്‍ണ്ണ അടഞ്ഞുകിടന്ന റോഡ് തുറക്കാനുള്ള തീരുമാനം സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലെ യാത്രക്കാര്‍ക്കും ചരക്ക് വാഹന നീക്കങ്ങള്‍ക്കും വന്‍ ആശ്വാസമാകും. കോറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാര്‍ച്ച് 27നാണ് അന്തര്‍ സംസ്ഥാന പാത പൂര്‍ണ്ണമായും കുടക് ജില്ലാ ഭരണകൂടം അടച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ ശക്തമായ എതിര്‍പ്പ് ഉണ്ടായിട്ടും പാത അവശ്യ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് പോലും തുറന്നുകൊടുക്കാന്‍ അനുവദിച്ചിരുന്നില്ല . സംസ്ഥാന അതിര്‍ത്തിയായ കൂട്ടുപുഴയില്‍ പാലത്തിനപ്പുറം റോഡില്‍ മണ്ണിട്ട് ഉയര്‍ത്തിയാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. പെരുമ്പാടി ചെക്ക് പോസ്റ്റില്ബാരിക്കേഡ് തീര്‍ത്താണ് ഗതാഗതം തടഞ്ഞത്.
രണ്ട് ലക്ഷത്തോളം മലയാളികളുള്ള കുടകില്‍ കേരളവുമായി നിരന്തര സമ്പര്‍ക്കത്തിലാകുമ്പോള്‍ കുടകില്‍ രോഗ വ്യാപനം ഉണ്ടാകുമെന്ന ഭീതിയാണ് അടച്ചിടലിന് കാരണമായി പറഞ്ഞത്. ചുരം പാതവഴി ഇരിട്ടിയില്‍ നിന്നും വീരാജ്പേട്ടയില്‍ എത്താന്‍ 50 കിലോമീറ്റര്‍ സഞ്ചരിക്കേണ്ട സ്ഥാനത്ത് മാനന്തവാടി വഴി 200 കിലോമീറിലധികം സഞ്ചരിച്ചു വേണംപേട്ടയിലെത്താന്. മണ്ണിടിച്ചില്‍ മൂലം പാല്‍ചുരം ബോയിസ് ടൗണ്‍ റോഡില്‍ ഗതാഗത നിയന്ത്രണം നിലനില്‍ക്കെ ചുരം പാത തുറക്കാനുള്ള തീരുമാനം വന്‍ ആശ്വാസമാവുണ് ഉണ്ടാക്കുന്നത് .
ചുരം പാത അടച്ചതിലൂടെ വ്യാപാര വാണിജ്യ മേഖലയിലുണ്ടായ ഇടിവ് കുടകിനും വന്‍ തിരിച്ചടിയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ അണ്‍ലോക്ക് മൂന്ന് പ്രകാരം അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള നിരോധനം നീക്കിയതും ചുരം പാത തുറക്കുന്നതിലേക്ക് നയിച്ചു. എന്നാല്‍ മണ്ണ് നീക്കം ചെയ്ത് കര്‍ണാടകം റോഡ് തുറന്നെങ്കിലും ഉടനെ കേരളം അടച്ച റോഡ് തുറന്നുകിട്ടാന്‍ ഇനി എത്രനാള്‍ കാത്തിരിക്കേണ്ടി വരും എന്നറിയില്ല.
ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് മണ്ണിട്ടടച്ച കുട്ട-മാനന്തവാടി റോഡ് ചരക്കു വാഹനങ്ങള്‍ക്കായി തുറന്നു കൊടുത്തു. കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് ജില്ലാ ഭരണകൂടം ശനിയാഴ്ച റോഡ് തുറന്നു കൊടുത്തിരിക്കുന്നത്. ഇതുവഴി യാത്രക്കാര്‍ക്ക് പോകണമെങ്കില്‍ കൊവിഡ് ടെസ്റ്റ് നടത്തിയ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ ഉണ്ടാകണം. തിരിച്ച് കേരളത്തിലേക്ക് വരുന്നവരും സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്ന് തിരുനെല്ലി പോലീസ് ഇന്സ്പെക്ട്ര് വിജയകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: