തൃശൂര്‍: റബ്ബര്‍ മേഖലയെ താങ്ങിനിര്‍ത്തുന്ന സംസ്ഥാനത്തെ സ്വകാര്യ റബ്ബര്‍ നഴ്സറികള്‍ തകര്‍ച്ചയുടെ വക്കില്‍. ബ്രസീല്‍, തായ്ലന്റ്, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ് ലോകത്ത് റബ്ബര്‍ കൃഷിയില്‍ മുന്നിട്ടു നില്ക്കുന്നതെങ്കിലും ഇന്ത്യയില്‍ റബ്ബര്‍ ഉത്പാദനത്തില്‍ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം കേരളമാണ്.
ആദ്യനാളുകളില്‍ കേരളത്തില്‍ കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങി ഏതാനും ജില്ലകളില്‍മാത്രമാണ് റബ്ബര്‍ നഴ്സറികളുണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ ആലപ്പുഴ ജില്ല ഒഴികെ സംസ്ഥാനത്ത് 13 ജില്ലകളിലും റബ്ബര്‍ നേഴ്സറികളുണ്ട്. റബ്ബര്‍ ബോര്‍ഡിനുകീഴില്‍ കേരളത്തില്‍ പലയിടത്തും നഴ്സറികളുണ്ടെങ്കിലും ഇന്നത്തെ നിലയില്‍ റബ്ബര്‍ കര്‍ഷകര്‍ക്കാവശ്യമായ തൈകള്‍ സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ബോര്‍ഡിന്റെ അംഗീകാരമുള്ളതും ഇല്ലാത്തതുമായ 2000ഓളം സ്വകാര്യ നഴ്സറികളുടെ പ്രവര്‍ത്തിക്കുന്നത്.
കൊറോണയുടെ വരവോടെ റബ്ബര്‍ നഴ്സറി രംഗവും തകര്‍ന്നു. ഇതരസംസ്ഥാനത്തൊഴിലാളികള്‍ നാട്ടിലേക്കു തിരിച്ചതോടെ റബ്ബര്‍തൈകളുടെ പ്ലാന്റിങ്ങ്് നിശ്ചലമായി. റബ്ബര്‍ കൃഷിക്കൊപ്പം ഇടവിളയായി ചെയ്തിരുന്ന പൈനാപ്പിള്‍ കൃഷിയുക്കായും ഈ തൊഴിലാൡകളെയാണ് ഉപയോഗിച്ചിരുന്നത്. ഓരോ വര്‍ഷവും മാര്‍ച്ച്് 31 നകം ലൈസന്‍സ് പുതുക്കിയും ഉത്പാദിപ്പിക്കുന്ന റബ്ബറിന് തൈകളുടെയും വാങ്ങുന്ന വിത്തുകളുടെ കണക്കും പണവും ഉള്‍പ്പെടെ ബോര്‍ഡിനു നല്‍കിയശേഷമാണ് നഴ്സറിക്കാര് അടുത്ത ഒരുവര്‍ഷത്തേക്കുള്ള പ്രവൃത്തികള്‍ ആരംഭിക്കുന്നത്.
ഒരു തൈക്ക്്് 3.54 പൈസ അടച്ചശേഷമേ ലൈസന്‍സ് പുതുക്കാനാവൂ. റബ്ബര്ബോര്ഡില്നിന്നും ഉദ്വോഗസ്ഥര്‍ വന്ന് നഴ്സറി പരിശോധിക്കും. തിരുവന്തപുരം മാര്ത്താണ്ഡത്തുനിന്നാണ് ഒട്ടുമിക്ക നഴ്സറിക്കാരും വിത്ത് വാങ്ങുന്നത്. ജോലിക്കാരുടെ കുറവുമൂലം തൈകള്‍ ഇക്കുറി മുളപ്പിക്കാനാവാതിരുന്നാല് അടുത്തവര്‍ഷത്തെ വിതരണം അപകടത്തിലാകും.
ഒരു തൈ വിറ്റാല്‍ 60 രൂപ മാത്രമാണ് ലഭിക്കുന്നത്. ഉത്പാദന ചെലവ് കൂടുതലായതിനാല്‍ ഒരു തൈക്ക് ചുരുങ്ങിയത് 100 രൂപയെങ്കിലും കിട്ടിയാലെ നഴ്സറി ലാഭത്തോടെ നടത്താനാകൂ. തൈകള്‍ നഴ്സറികളില്‍ കെട്ടിക്കിടക്കുന്നതിനാല്‍ വിലകുറയുന്നതും തിരിച്ചടിയാണ്. റബ്ബര്‍കര്‍ഷകരുടെ അവസ്ഥയും വ്യത്യസ്ഥമല്ല. 70 ശതമാനം ചെറുകിട തോട്ടങ്ങളിലും ടാപ്പിങ്ങ് നടക്കുന്നില്ല. റബ്ബര്ഷീറ്റുകള്ക്കു ഇപ്പോള്‍ കിലോക്ക് 115 രൂപ മാത്രമാണ് ലഭിക്കുന്നത്. ഉടമകള്‍ റബര്‍ നഴ്സറിയെ ഉപേക്ഷിച്ച്് മറ്റ് തൈകളിലേക്ക് ചുവടുമാറുകയാണ്. സര്‍ക്കാരോ മറ്റു അധികൃതരോ ഇവരെ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയുമുണ്ട്.അമിത പലിശക്കു വായ്പ്പയെടുത്തും സ്വര്‍ണാഭരണങ്ങള്‍ വിറ്റും പണയെപ്പെടുത്തിയും നഴ്സറി നടത്തുന്നവര്‍ പലരും ഇന്ന്് കടക്കെണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: