തിരുവനന്തപുരം: ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം ബലമായി പിടിച്ചെടുത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് യു.വി. സുരേഷും ജനറല്‍ സെക്രട്ടറി പ്രസാദ് പുത്തലത്തും അറിയിച്ചു. ആരോഗ്യം, പോലീസ് മുതലായ വകുപ്പുകളെ പോലെ ഭൂരിഭാഗം കെഎസ്ഇബി ജീവനക്കാരും തങ്ങളുടെ ജോലിയിലേര്‍പ്പെട്ടിരിക്കയാണ്. ഈ സാഹചര്യത്തില്‍ ഇത്തരം പ്രവൃത്തി ജീവനക്കാരോട് കാണിക്കുന്ന അനീതിയാണെന്നും അവരുടെ മനോവീര്യം കെടുത്തുമെന്നും പറഞ്ഞു.
ഈ ലോക്ഡൗണ്‍ കാലത്ത് ഭൂരിഭാഗം ജീവനക്കാരും മുടങ്ങാതെ ജോലി ചെയ്യുന്നുണ്ട്. ധാരാളം ജീവനക്കാര്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം കണക്കിലെടുത്തു നേരത്തെ തന്നെ പിഎം കെയേഴ്സ് ഫണ്ടിലേക്ക് തങ്ങളാലാവുന്ന തുക നല്‍കിയിട്ടുമുണ്ട്. ജീവനക്കാരുടെ സാമ്പത്തിക ശേഷി അനുസരിച്ചുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കാനുള്ള സൗകര്യം നല്‍കണമെന്നും അല്ലാത്ത പക്ഷം സമാന താല്പര്യമുള്ള സംഘടനകളുമായി യോജിച്ച് ശക്തമായി പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: