ഇക്കഴിഞ്ഞ നവമ്പറിന് ശേഷം ഇന്ത്യന്‍ സൈനികര്‍ കണ്ടെത്തിയ രണ്ടാമത്തെ തുരങ്കപാതയാണിത്. ഈ പുതിയ തുരങ്കപാതയും ആദ്യത്തേതുപോലെത്തന്നെ അങ്ങേയറ്റം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കണിശതയോടെ നിര്‍മ്മിച്ച ഒന്നാണെന്നാണ് അതിര്‍ത്തി രക്ഷാസേനയുടെ റിപ്പോര്‍ട്ട്. തീര്‍ച്ചയായും ഇത് തീവ്രവാദികളെ കശ്മീരിലേക്ക് കടത്തിവിടാന്‍ വേണ്ടിത്തന്നെയെന്ന് ഉറപ്പാണ്.
ന്യൂദല്‍ഹി:പാക് സേന പണിത മറ്റൊരു തുരങ്കം കൂടി ഇന്ത്യന്‍ പട്ടാളക്കാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തീവ്രവാദികളെ ജമ്മുകശ്മീരിലേക്ക് കടത്തിവിടാനാണ് ഈ തുരങ്ക പാതയെന്ന് വിലയിരുത്തുന്നു.
ഇക്കഴിഞ്ഞ നവമ്പറിന് ശേഷം ഇന്ത്യന്‍ സൈനികര്‍ കണ്ടെത്തിയ രണ്ടാമത്തെ തുരങ്കപാതയാണിത്. ഈ പുതിയ തുരങ്കപാതയും ആദ്യത്തേതുപോലെത്തന്നെ അങ്ങേയറ്റം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കണിശതയോടെ നിര്‍മ്മിച്ച ഒന്നാണെന്നാണ് അതിര്‍ത്തി രക്ഷാസേനയുടെ റിപ്പോര്‍ട്ട്. തീര്‍ച്ചയായും ഇത് തീവ്രവാദികളെ കശ്മീരിലേക്ക് കടത്തിവിടാന്‍ വേണ്ടിത്തന്നെയെന്ന് ഉറപ്പാണ്.
മൂന്നടിയോളം വീതിയുള്ള തുരങ്കം 25 മുതല്‍ 30 അടിവരെ താഴ്ചയിലാണ് കുഴിച്ചിരിക്കുന്നത്. സീറോ ലൈനില്‍ നിന്നും 300 അടി അകലത്തിലായുള്ള തുരങ്കത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയുടെ അതിര്‍ത്തിവേലിയില്‍ നിന്നും 65 അടി അകലെയാണെന്നും അതിര്‍ത്തി രക്ഷസേനയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പറഞ്ഞു. എന്തായാലും തുരങ്കത്തിന്റെ ഗൗരവസ്വഭാവം നോക്കിയാല്‍ തീവ്രവാദികള്‍ക്കായി പാകിസ്ഥാന് സര്‍ക്കാര്‍ മറ്റൊരു നുഴഞ്ഞുകയറ്റ പാത ഒരുക്കുന്നതായി വേണം കരുതാനെന്നും അതിര്‍ത്തിരക്ഷാസൈനിക വക്താവ് പറയുന്നു.
അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിവെപ്പുണ്ടാക്കുന്ന പാക് തന്ത്രം ആ സമയം തീവ്രവാദികള്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള സന്ദര്‍ഭമൊരുക്കാനാണെന്നും തീവ്രവാദ-വിരുദ്ധ ഉദ്യോഗസ്ഥര്‍ പറയുന്നു. 2020ല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ വന്‍വര്‍ധനയാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുമുണ്ടായതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 2020ല്‍ മാത്രം ഏകദേശം 930 വെടിനിര്‍ത്തല്‍ കരാര്‍ലംഘനം പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായി. 2019മായി താരമത്യം ചെയ്യുമ്പോള്‍ 54 ശതമാനം വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. 'തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന കാര്യത്തിലും പാകിസ്ഥാനില്‍ 22 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. 2020ല്‍ റിക്രൂട്ട് ചെയ്ത 174 പേരില്‍ 52 തീവ്രവാദികള്‍ മാത്രമാണ് ഇപ്പോഴും സജീവമായി രംഗത്തുള്ളത്. മറ്റ് 50ഓളം പേര് കീഴടങ്ങുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തു. മറ്റ് 76 പേര് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു,' അതിര്‍ത്തി രക്ഷാസേന ഉദ്യോസ്ഥന് പറയുന്നു.
കശ്മീര്‍ പ്രശ്നം തിളപ്പിച്ചുനിര്ത്തുന്നതിലുള്ള പാകിസ്ഥാന്റെ താല്പര്യമാണ് ഈ തുരങ്കം വഴി തീവ്രവാദികളെ കടത്തിവിടാനുള്ള പദ്ധതിയിക്ക് പിന്നില്‍ തെളിയുന്നത്. 'മഞ്ഞുകാലത്ത് തീവ്രവാദി നുഴഞ്ഞു കയറ്റം കുറയുമെന്ന ധാരണ തെറ്റാണെന്ന് തെളിഞ്ഞു. പാക് ജനറല്‍ ബജ്വ ഒരിക്കലും തീവ്രവാദ അധ്യായം അടയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വേണം കരുതാന്‍. കശ്മീരില്‍ തീവ്രവാദി ആക്രമണങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാകരുതെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു എന്ന് വേണം കരുതാന്‍,' അതിര്‍ത്തി രക്ഷാസേന ഉദ്യോഗസ്ഥന് പറയുന്നു.
കൊറോണ: കൊല്ലം വടക്കേവിള സ്വദേശി ജിദ്ദയില്‍ മരിച്ചു
കെ.വി.തോമസ് പാര്‍ട്ടി വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം; വലത്തു നിന്ന് ഇടത്തോട്ട് കളം മാറ്റുമോയെന്ന് സംശയം; ചരടു നീക്കങ്ങളുമായി കോണ്‍ഗ്രസ്
രാമക്ഷേത്രത്തിന് ധനം സമാഹരിച്ച് മുസ്ലിം യുവതി; എത്രയോ ഭൂമി ഹിന്ദുക്കള്‍ മുസ്ലിങ്ങള്‍ക്ക് നല്കി;നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ പാരമ്പര്യമെന്നും യുവതി
ഏഴ് പദ്ധതികളും വിജയകരം; എടത്തിരുത്തി ഇനി തപാല്‍വകുപ്പിന്റെ സെവന് സ്റ്റാര്‍ ഗ്രാമം
കെ.സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്; ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചു; മുല്ലപ്പള്ളിയെ ഒഴിവാക്കും
കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട്: വിശദീകരണം കേള്‍ക്കാതെയാണ് തയ്യാറാക്കിയതെന്ന വാദം തെറ്റെന്ന് വി ഡി സതീശന്
കാലുവെട്ട് ഭീഷണി; കളക്ടറുടെ അന്വേഷണം ഇഴയുന്നു, തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് തേടിയിട്ടും ഇതുവരെ നൽകിയില്ല
വീണ്ടും പക്ഷിപ്പനി; ആലപ്പുഴ കൈനകരിയില്‍ വൈറസ് സ്ഥിരീകരിച്ചു, പ്രദേശത്ത് കള്ളിങ് നടത്തും
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കര്‍ഷക സമരത്തില്‍ മഞ്ഞുരുകുന്നു; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാര്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച
രാജ്യത്തിന്റെ ദേശീയതയും പ്രതിഭയും ലോകത്തിന് മനസിലായി; രണ്ടു മേയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ തയാറെന്നു മോദി; വാക്സിനേഷനു തുടക്കം
വാക്സിന് വിതരണ അനുമതിയില്‍ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന; കോവാക്സിന് അനുമതി നല്‍കിയത് അപക്വം, കേന്ദ്രം വിശദീകരണം നല്‍കണമെന്ന് വിമര്‍ശനവുമായി തരൂര്‍
കുടുംബ പേരിന്റെ ഊന്നുവടിയില്‍ താങ്ങി വിജയിക്കുന്ന കാലം കഴിഞ്ഞു; യുവാക്കള്‍ രാഷ്ട്രീയത്തിലിറങ്ങണം; കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് നരേന്ദ്ര മോദി
പാടങ്ങളില്‍ കറ്റ കത്തിക്കാം; ശുദ്ധവായൂ സംരക്ഷണ നിയമത്തില്‍ മാറ്റം; കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടന്ന ചര്‍ച്ച സമവായത്തിലെത്തിത്തുടങ്ങി
ഒറ്റയ്ക്ക് മത്സരിക്കുന്നത് തിരിച്ചടിയായേക്കാം; ബംഗാളില്‍ സിപിഎമ്മുമായി സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകാരം, സീറ്റ് ചര്‍ച്ച ആരംഭിച്ചതായും സൂചന