കൊയിലാണ്ടി: ലോക്ക് ഡൗണ്‍ കാലത്ത് ആശ്രയമായി സേവാഭാരതി. ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം, ഡ്യൂട്ടിയിലുള്ള പോലീസുകാര്‍, ഫയര്‍ഫോഴ്സ്, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് രാവിലെ കുടിവെള്ളം വിതരണവും മരുന്നുകള്‍ വീടുകളിലെത്തിച്ച് നല്‍കുന്നതും തുടരുകയാണ്.
സേവാഭാരതിയുടെ കീഴിലുള്ള സേവാ മെഡിക്കല്‍സില്‍ മരുന്നുകള്‍ക്ക് കിഴിവ് 13 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു. താലൂക്ക് ആശുപത്രിയില്‍ വൈകുന്നേരങ്ങളില്‍ നടത്തിവരുന്ന കഞ്ഞി വിതരണം തുടരുന്നു. കൂടാതെ വീടുകളിലെത്തി കിടപ്പു രോഗികള്‍ക്ക് നല്കുന്ന പാലിയേറ്റീവ് ചികില്‍സയും കൊറോണയുടെ ഭീഷണിക്കിടയിലും തുടരുന്നു. ഇത് കിടപ്പിലായ നിരവധി രോഗികള്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്. 300 ഓളം രോഗികളാണ് സേവാഭാരതിയുടെ പാലിയേറ്റീവ് ചികിത്സയിലുള്ളത്. നേരത്തെ ആരംഭിച്ച ക്രിമേറ്ററി യൂണിറ്റിന്റെ പ്രവര്‍ത്തനവും തുടരുന്നു.
കഴിഞ്ഞ ദിവസം ബഹറൈനില്‍ മരിച്ച രഘുനാഥിന്റെ മൃതദേഹം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം അതീവ സുരക്ഷാ മുന്‍കരുതലോടെയാണ് നടത്തിയത്. 80 ശതമാനം കിഴിവുള്ള പ്രധാനമന്ത്രി ജന്‍ ഔഷധിയില്‍ കുടുതല്‍ മരുന്നുകള്‍ എത്തിക്കാനും ശ്രമം തുടരുന്നു. കൂടാതെ ബ്രേക്ക് ദ ചെയ്ന്റെ ഭാഗമായി കൈകഴുകല്‍ കേന്ദ്രങ്ങള്‍, മാനസിക സംഘര്‍ഷ മനുഭവിക്കുന്നവര്‍ക്കായി പുനര്‍ജനി കൗണ്‍സിലിംഗ് സെന്ററും സേവാഭാരതി നടത്തുന്നു.
കൂടാതെ കോറെന്റൈനില് കഴിയുന്ന വീടുകളിലെക്ക് റേഷന്‍ സാധനങ്ങള്‍ എത്തിക്കാനും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണം കിട്ടാതെ വലയുന്ന ആളുകള്‍ക്ക് ഭക്ഷണവും മരുന്നും വീടുകളിലെത്തിക്കാന്‍ സേവാഭാരതിയുടെ സഹായം തേടാവുന്നതാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. 9946223370, 9495084518 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: