കൊട്ടാരക്കര.: സേവാഭാരതി സംഘടിപ്പിച്ച ഗ്രാമവൈഭവം പരിപാടിയില്‍ പങ്കെടുത്തത് ജനപ്രപതിനിധി എന്ന നിലയിലാണെന്നും വിവാദത്തെ മൈന്‍ഡ് ചെയ്യുന്നില്ലന്നും അഡ്വ ഐഷാപോറ്റി എം എല്‍ എ. സ്വന്തം വീട്ടുവളപ്പില്‍ വൃക്ഷതൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തത് വിവാദമാക്കിയവര്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു എംഎല്‍എ.
‘ഒരു മരം നടുന്നത് ഏത് പാര്‍ട്ടി ആയാലെന്താണ്. ജനപ്രതിനിധി എന്ന നിലയിലാണ് പരിപാടിയില്‍പങ്കെടുത്തത് . അതില്‍ രാഷ്ട്രീയം കണ്ടില്ല. വൃക്ഷ തൈ നടുന്നത് നല്ല കാര്യമല്ലേ. എന്തിലും വിവാദം കാണുന്നവരാണ് വിവാദത്തിനു പിന്നില്‍. ഇത്തരം കാര്യങ്ങളെ മൈന്‍ഡ് ചെയ്യുന്നില്ല. ഒരു നല്ല കാര്യത്തിനെ എന്തിനാണ് വിവാദം കൊണ്ട് ഇല്ലായ്മ ചെയ്യുന്നത്”എം എല്‍ എ പ്രതികരിച്ചു
ചടങ്ങ് നടത്തിയതിന്റ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാദം തലപൊക്കിയത്. സമൂഹമാധ്യമങ്ങള്‍ വഴി ഒളിഞ്ഞും തെളിഞ്ഞും ഇതേച്ചൊല്ലി ചര്‍ച്ചകള്‍ തുടങ്ങി.
അയിഷാപോറ്റി പാര്‍ട്ടിയുടെ മാത്രമല്ല ജനങ്ങളുടെ എം.എല്‍.എ കൂടിയാണെന്നാണ് വിവാദത്തെപ്പറ്റി സേവാഭാരതി നേതാക്കളുടെ പ്രതികരണമുന്കൂട്ടി അനുവാദം ചോദിച്ചിട്ടാണ് പരിപാടി ഉദ്ഘാടനം നടത്തിയത്. സേവാഭാരതി ഗ്രാമ വൈ ഭം എന്ന വൃക്ഷ തൈ നടീലിലൂടെ കേരളത്തെ ഫലവൃക്ഷ സമ്പൂര്‍ണ്ണ മാക്കാനുള്ള പരിപാടിയില്‍ പ്രധാപ്പെട്ട വ്യക്തിയായ എം എല്‍ എ ഉദ് ഘാടനം ചെയ്തതില്‍ വിവാദം ആക്കേണ്ട കാര്യമില്ലെന്നു രാഷ്ട്രീയ സ്വയം സേവക സംഘം നേതൃത്വവും പറഞ്ഞു.
പരിപാടിയുടെ ദൃശ്യങ്ങള്‍ വാര്‍ത്ത മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ വ്യാപകമായത്. ആര് എസ് എസ് ജില്ലാ ഭാരവാഹികള്‍ക്കൊപ്പം പങ്കെടുത്തതാണ് സിപിഎം ചില നേതാക്കളെ ചൊടിപ്പിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: