കോട്ടയം: കോവിഡ് ബാധയെ തുടര്‍ന്ന് നാട് പകച്ച് നില്ക്കുമ്പോള് സേവനം ദൗത്യമായി എടുത്തിരിക്കുകയാണ് സേവാഭാരതി. കോവിഡ് പ്രതിരോധം, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, ഭക്ഷണ- കുടിവെള്ള വിതരണം, അവശ്യസഹായങ്ങള്‍ നല്കല് ജില്ലയില്‍ പൂര്‍ണമായി നടപ്പിലാക്കി വരുകയാണ് സേവാഭാരതി. വാര്‍ഡ് തലങ്ങളില്‍ വരെ സേവന പ്രവര്‍ത്തനങ്ങളില്‍ സേവാഭാരതി സജീവമായിക്കഴിഞ്ഞു. കോവിഡ് ബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ജില്ലയില്‍ ബോധവത്ക്കരണ പരിപാടികളുമായി സേവാഭാരതി സജീവമാക്കിയിരുന്നു.
വൈറസ് ബാധ വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ സാധാരണക്കാര്‍ക്ക് സഹായ പദ്ധതികള്‍ സേവാഭാരതി പ്രവര്‍ത്തകര്‍ ആരംഭിക്കുകയായിരുന്നു. വാര്‍ഡ് തലങ്ങളില്‍ വരെ സേവനം ഒരേപോലെ എത്തിക്കാന്‍ സാധിച്ചതോടെ നൂറ് കണക്കിന് ആളുകള്‍ക്ക് കൈത്താങ്ങായി മാറുകയായിരുന്നു സേവാഭാരതി. ജില്ലയിലെ 68 പഞ്ചായത്തുകളിലും നാലു നഗരസഭകളിലുമായി 1027 സേവാ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. എല്ലാ വര്‍ഡുകളിലും ഏകോപനത്തിന് പ്രത്യേക സംവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന- ജില്ലാ ഹെല്പ് ഡെസ്കുകള്‍, കോള്‍ സെന്ററുകള്‍ വഴി വളരെ വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പ്രത്യേകം പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില്‍ അഞ്ചിടത്ത് സമൂഹ അടുക്കളകളും തയ്യാറാക്കിയിട്ടുണ്ട്.
അര്‍ഹരായവര്‍ക്ക് കൃത്യമായി ഇവിടെ നിന്നും ഭക്ഷണം എത്തിക്കുന്നു. തിരുനക്കര ക്ഷേത്രം, ചിങ്ങവനം, ചങ്ങനാശ്ശേരി, പാലാ, വൈക്കം എന്നിവിടങ്ങളിലാണ് സമൂഹ അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നത്. ദിവസവും 1716 പേര്‍ക്ക് മൂന്ന് നേരവും ഭക്ഷണം നല്കിവരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി വെള്ളിയാഴ്ചവരെ 10,000 ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതവല്‍ പ്രദേശങ്ങളില്‍ കിറ്റുകള്‍ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആഹാരവും കുടിവെള്ളവും നല്‍കുന്നുണ്ട്.
ഇതിന് വേണ്ടി പ്രത്യേക സംവിധാനങ്ങളും സേവാഭാരതി പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. വീടുകളില്‍ കഴിയുന്ന വയോധികര്‍, രോഗികള്‍, ആശ്രയമില്ലാത്തവര്‍ തുടങ്ങിയവരുടെ സഹായത്തിനായി നാല് ആംബുലന്‍സുകള്‍ 24 മണിക്കൂറും രംഗത്തുണ്ട്. ഇതിനുപുറമെ സേവനത്തിനായി മറ്റുവാഹനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകാന്‍ പറ്റാത്തവര്‍, വയോധികര്‍ എന്നിവര്‍ക്ക് സാധനങ്ങള്‍ വാങ്ങി എത്തിച്ചു നല്‍കാനുള്ള ക്രമീകരണവുമുണ്ട്. മരുന്നുകളും വീടുകളില്‍ എത്തിച്ചുനല്‍കുന്നുണ്ട്.
ഇതിനായി സേവാഭാരതി കോള്‍ സെന്ററില്‍ വിളിച്ചാല്‍ സൗകര്യങ്ങള്‍ തയ്യാറാക്കും. ആശുപത്രി, പോലീസ്, സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്കായി 25,000 മുഖാവരണങ്ങള്‍ വിതരണം ചെയ്തു. ജില്ലയിലെ 300 കേന്ദ്രങ്ങളില്‍ ഇതുവരെ സേവാഭാരതി പ്രവര്‍ത്തകര്‍ അണുവിമുക്തമാക്കി. പ്രവാസികളുടെ അഭ്യര്‍ഥനപ്രകാരം വീടുകളില്‍ അന്വേഷണം നടത്തി വയോധികരായ മാതാപിതാക്കള്‍, മറ്റുബന്ധുക്കള്‍ എന്നിവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ട്. 9125 കേസുകളാണ് ഇത്തരത്തില്‍ സേവാഭാരതി കൈകാര്യം ചെയ്തിരിക്കുന്നത്. സേവാഭാരതിയുടെ സഹായം ആവശ്യമുള്ളവര്‍ ഹെല്പ് ഡെസ്കില്‍ ബന്ധപ്പെട്ടാല്‍ മതിയെന്ന് പ്രസിഡണ്ട് ഡോ. ഇ.പി.കൃഷ്ണന് നമ്പൂതിരി അറിയിച്ചു. ഫോണ്‍: 9744339705, 9526705594.
പ്രതികരിക്കാൻ ഇവിടെ എഴുതുക: