തിരുവനന്തപുരം: കോവിഡ് ഭീഷണി വ്യവസായ മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കണം. പൊതു-സ്വകാര്യ ഫണ്ട് സംഘടിപ്പിച്ച് നിലവിലുള്ള സ്ഥാപനങ്ങളെ നിലനിര്‍ത്താനും പുതിയ നിക്ഷേപം സംസ്ഥാനത്ത് കൊണ്ടുവരാനും സര്‍ക്കാരിന്റെ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തേങ്ങ, റബ്ബര്‍ പോലുള്ള കാര്ഷികോല്പന്നങ്ങളുടെ മൂല്യവര്‍ധന നടപടികളിലൂടെ പുതിയ തൊഴില്‍ അവസരം സൃഷ്ടിക്കണം. ഇങ്ങനെ നല്ല രീതിയില്‍ തൊഴില്‍ സൃഷ്ടിക്കുമെങ്കില്‍ നോണ്‍ പൊല്യൂട്ടിങ് ബിസിനസ്സിന് 14 ദിവസം കൊണ്ട് അംഗീകാരം നല്‍കും.
സാനിറ്റൈസര്‍, മാസ്ക് എന്നിവ വികേന്ദ്രീകൃതമായി ചെറുകിട വ്യവസായങ്ങളിലൂടെ സംസ്ഥാനത്ത് ഉല്പാദിപ്പിക്കാന് വ്യവസായികള്‍ തയ്യാറാകണം. മൂന്നോ നാലോ ടാസ്ക് ഫോഴ്സുകള്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച് ഇതിന് സഹായം നല്‍കണം.
കോവിഡ് കാരണം ഒരു സ്ഥാപനവും അടഞ്ഞുപോകില്ല എന്ന് ഉറപ്പാക്കുന്ന ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമെന്ന് അവരോട് പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അവര്‍ സംതൃപ്തിയാണ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: