മലപ്പുറം: വയനാട് മണ്ഡലത്തില്‍പ്പെട്ട മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ ഭക്ഷണം ലഭിക്കാത്ത ഇതരസംസ്ഥാന തൊഴിലാളി സംഘത്തിന് ഭക്ഷണം കിട്ടാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ടു എന്ന വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചത് സത്യമറിയാതെ.
‘അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ആരുടെയും ശ്രദ്ധയിലില്ല.അങ്ങനെ ഒരു വാര്‍ത്ത ചില പത്രങ്ങളില്‍ വന്നത് എന്ന് മനസ്സിലായി. അന്വേഷണം നടത്തി. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി എന്ന സ്ഥലത്ത് 41 അതിഥി തൊഴിലാളികള്‍ ചേലേങ്ങര അഫ്സല് എന്ന ആളിന്റെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നുണ്ട്. അവര്‍ക്കുവേണ്ട ഭക്ഷ്യവസ്തുക്കളും സൗകര്യങ്ങളും ക്വാര്‍ട്ടേഴ്സ് ഉടമയും ഏജന്റും എത്തിച്ചുകൊടുത്തിട്ടുണ്ട്. പഞ്ചായത്ത് അധികൃതര്‍ ഈ ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞദിവസം 25 കിറ്റുകളും നല്കി. കമ്യൂണിറ്റി കിച്ചനില്‍നിന്ന് ഭക്ഷണം എത്തിക്കാമെന്നു പറഞ്ഞപ്പോള്‍ സ്വയം പാചകം ചെയ്ത് കഴിച്ചുകൊള്ളാം എന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ഇത്.’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തന്നെ കഴിഞ്ഞദിവസമാണ് പഞ്ചായത്ത് അധികൃതര്‍ എത്തി ഭക്ഷണകിറ്റ് നല്‍കിയത് എന്നു വ്യക്തമാക്കുന്നുണ്ട്്. ഏപ്രില്‍ ഒന്നിനു ശേഷമാണ് അധികൃതര്‍ എത്തിയത്്. അതിനു മുമ്പ് അവര്‍ക്കുവേണ്ട ഭക്ഷ്യവസ്തുക്കളും സൗകര്യങ്ങളും ക്വാര്‍ട്ടേഴ്സ് ഉടമയും ഏജന്റും എത്തിച്ചുകൊടുത്തിട്ടുണ്ട് എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെ എത്തിച്ചുകൊടുത്തത് സ്മൃതി ഇറാനിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു എന്ന് സത്യം മുഖ്യമന്ത്രി മറച്ചുവെച്ചു.
കരുവാരകുണ്ടില്‍ കമ്മ്യൂണിറ്റി കിച്ചന് പ്രവര്‍ത്തനം തുടങ്ങിയിട്ടു ദിവസങ്ങള്‍ ആയിട്ടും കമ്മ്യൂണിറ്റി കിച്ചന് നിന്ന് ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടിലെക്ക് വിവരം അറിയിക്കുകയായിരുന്നു. അവരില്‍ ഒരാളുടെ അമേഠി ജില്ലയിലുള്ള സുഹൃത്ത് വിഷയം അവരുടെ എം പി യും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിയുടെ ശ്രദ്ധയില്‍ പെടുത്തി. മന്ത്രിയുടെ ഓഫീസില്‍നിന്ന് അന്വേഷണം വന്നതിനെ സേവാഭാരതി സംസ്ഥാന ഓഫീസില്‍നിന്ന് മലപ്പുറം ജില്ലകാരനായ കേന്ദ്ര വിദ്യാഭ്യാസ മേല്‍നോട്ട സമിതി അംഗം എ.വിനോദ് കരുവാരകുണ്ടിയെ ബന്ധപ്പെട്ടു. തുടര്‍ന്ന് അന്വേഷണത്തില്‍ ഇരിങ്ങാട്ടിരി അങ്ങാടിയില്‍ സി.കെ ലോഡ്ജിന് മുകളില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി. ഉത്തര്‍പ്രദേശ്, ജാര്ഖണ്, ആസ്സാം ,പശ്ചിമ ബംഗാള്‍,സംസ്ഥാനങ്ങളില്‍ നിന്ന് 35 തൊഴിലാളികള്‍ ആണ് ഇവിടെ താമസിക്കുന്നത് ജോലി ചെയ്യാന്‍ പറ്റാത്തത് കൊണ്ടാണ് തൊഴിലാളികളെ ‘ സ്പോണ്സര് കെയ്യൊഴിഞ്ഞത്. മാര്‍ച്ച് 31 ന് സേവാഭാരതി പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ മൂന്നുദിവസമായി അവര്‍ക്ക് ഭക്ഷണം കിട്ടുന്നില്ലായിരുന്നു.ഉടന്‍ അത്യവശ്യമുള്ള ഭക്ഷണ വ്യവസ്ഥ ചെയ്തു. തടര്‍ന്നും ഭക്ഷണം ലഭ്യമാക്കാനുള്ള ചുമതല പോലീസ് മുഖാന്തിരം സ്പ്പോണ്‍സറെ ചുമതലപ്പെടുത്തി. ഏപ്രില്‍ ഒന്നിന് പഞ്ചായത്ത് അധികൃതര്‍ എത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സേവാഭാരതി ഇത് വലിയൊരു സംഭവമായി കണ്ടില്ല. വയനാട് എം പിയായ രാഹുല്‍ഗാന്ധി അമേഠിയില്‍ പോയി അവിടുത്തെ എംപി കൂടിയായ സ്മൃതി ഇറാനി മണ്ഡലത്തിനുവേണ്ടി ഒന്നും ചെയ്യുന്നില്ല എന്നു പറഞ്ഞപ്പോള്‍ രാഹുലിന്റെ മണ്ഡലത്തില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം കിട്ടാന്‍ താന്‍ ഇടപെട്ടത് ചൂണ്ടികാട്ടുകയായിരുന്നു.
കോവിഡ് ലോക്ഡൗണില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം കിട്ടാന്‍ വ്യവസ്ഥ ചെയ്യുന്നതില്‍ സേവാഭാരതി നടത്തിയ ഇടപെടലിനെ അനാവശ്യമായ രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലന്ന് മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി വിദ്യാധരന് പറഞ്ഞു.നാട് ഒറ്റക്കെട്ടായി കോവിഡ് മഹാമാരിയെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്. ഈ സമയത്ത് സാമൂഹിക ഐക്യത്തെ തകര്‍ക്കുവാന്‍ മാത്രമേ ഇത്തരം പ്രവര്‍ത്തികള്‍ ഉപകരിക്കുകയുള്ളൂ.
സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എതിരോ, സമാന്തരമോ അല്ല. മറിച്ച്, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പൂരകമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്താത്തിടത്ത് സേവാഭാരതി എത്തിപ്പെട്ടാല്‍ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തശേഷം സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടുത്തുന്നതാണ് സേവാഭാരതിയുടെ പ്രവര്‍ത്തന ശൈലി. കൂടാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യപ്പെടുന്നതും, സേവാഭാരതിക്ക് ചെയ്യാന്‍ കഴിയുന്നതുമായ ഏതു പ്രവര്‍ത്തനവും ഏറ്റെടുത്തു സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൂടെ പ്രവര്‍ത്തിക്കുന്നതിനും സേവാഭാരതിക്ക് യാതൊരു സങ്കോചവും ഇല്ല. കഴിഞ്ഞ 40 വര്‍ഷത്തില്‍ അധികമായുള്ള സേവാഭാരതിയുടെ ചരിത്രം അതാണ്.
സേവാഭാരതിയുടെ ഹെല്പ് ഡെസ്കില്‍ സഹായം അഭ്യര്‍ത്ഥിച്ച് വിളിക്കുന്നവരുടെ ജാതിയോ മതമോ രാഷ്ട്രീയമോ സംസ്ഥാനമോ ഭാഷയോ സേവാഭാരതി നോക്കാറില്ല.
കരുവാരകുണ്ടില്‍ ഭക്ഷണം കിട്ടാതെ ചില അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ട് എന്ന് അറിഞ്ഞതും അതില്‍ ഇടപെട്ടതും സര്‍ക്കാര്‍ സംവിധാനങ്ങളെയോ പഞ്ചായത്ത് അധികൃതരെയോ അവഹേളിക്കുവാനോ വിമര്‍ശിക്കുവാനോ അല്ല. മറിച്ച് സഹായിക്കുവാനും പഞ്ചായത്ത് അധികൃതരേയും പൊലീസിനെയും ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുവാനും ആണ്. അത് രാഷ്ട്രീയമായി ഉപയോഗിക്കുവാന്‍ സേവാഭാരതി ശ്രമിച്ചിട്ടില്ല. അതേ സമയം സേവന രംഗത്തെ ത്യാഗ മനസ്സോടെയുള്ള പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരിലും പ്രേരണ നല്‍കാനുള്ള തരത്തില്‍ ഭാവാത്മകമായി പ്രചരിപ്പിക്കുക എന്നതും സേവഭാരതി ചെയ്യാറുണ്ട്. വിദ്യാധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: