തൃശൂര്‍: ശ്രീനാരായണ ഗുരു സര്‍വകലാശാല വിസിയായി ജിഹാദിയെ നിയമച്ചതിലൂടെ മത ധ്രുവീകരണത്തിന് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പറഞ്ഞു. തൃശൂരില്‍ പാലക്കാട്, കോഴിക്കോട് മേഖലകളുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ സര്‍വ്വകലാശാലയുടെ പേരില്‍ സര്‍ക്കാര്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണ്. യു.ജി.സിയുടെ പ്രാഥമിക യോഗ്യതപോലുമില്ലാത്തയാളെയാണ് ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഗുരുദേവ തത്വദര്‍ശനം അങ്ങാടി മരുന്നാണോ പച്ചമരുന്നാണോ എന്ന് തിരിച്ചറിയാനാകാത്ത ആളാണ് ജലീലിന്റെ നോമിനി.
സ്വര്‍ണകള്ളക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് കൂടുതല്‍ തെളിഞ്ഞുവെന്ന് കെ.സുരേന്ദ്രന് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ മാരത്തോണ്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുകയാണ്.
ദൈവത്തിന്റെ നാട് കളളക്കടത്തുകാരുടെയും മാഫിയ സംഘങ്ങളുടെയും നാടായെന്നും സൂത്രധാരന്‍ പിണറായി വിജയനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് നിയന്ത്രണ കാര്യത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. നീചശക്തികളെ സംരക്ഷിക്കുന്നവരായി സര്‍ക്കാര്‍ മാറി. പിണറായി എന്തു പറയുന്നുവോ അതിനനുസരിച്ച് തുള്ളുകയാണ് പ്രതിപക്ഷം. ഗോഡ്സ് ഓണ്‍ കണ്ട്രി ഇന്ന് സ്മഗ്ലേഴ്സ് ഓണ്‍ കണ്ട്രിയായി മാറിയെന്നും സുരേന്ദ്രന് പറഞ്ഞു.
സ്വപ്ന സുരേഷ് അടക്കം സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതികള്‍ക്ക് നിരന്തരം ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാരില്‍ നിന്നാണ് ലഭിച്ചത് . മന്ത്രിമാരും സംശയത്തിന്റെ നിഴലിലാണ്. പ്രതിഛായ മാറിയ സര്‍ക്കാരിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയാണ്. വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തി തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു. വടക്കന്‍ കേരളത്തില്‍ സി.പി.എം നടപ്പിലാക്കിയിരുന്ന കള്ളവോട്ട് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ നോക്കുകുത്തിയാക്കി മാറ്റി.
ലക്ഷക്കണക്കിന് പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ ഭാവി സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു.കേന്ദ്ര സഹ മന്ത്രി വി.മുരളീധരന് ദീപം തെളിയിച്ചു. മേഖല പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറിമാരായ എം.ടി.രമേശ്, പി.സുധീര്‍, വൈസ് പ്രസിഡന്റ് എം.എസ്.സമ്പൂര്‍ണ്ണ, വക്താക്കളായ അഡ്വ.ബി.ഗോപാലകൃഷ്ണന്, സന്ദീപ് വാര്യര്‍, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.നിവേദിത, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. കെ. അനീഷ് കുമാര്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: