കുമളി: തുടര്‍ച്ചയായ രണ്ടാം ദിവസവും തമിഴ്നാട്ടില്‍ നിന്ന് അതിര്‍ത്തി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് എത്തിയത് എഴുന്നൂറിലധികം പേര്. ഇന്നലെ മാത്രം 715 പേര് സംസ്ഥാനത്തേക്ക് എത്തി.
അനിയന്ത്രിതമായ ജനത്തിരക്ക് മൂലം ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ പരിശോധനയുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പോലും നടപ്പാക്കാനാകുന്നില്ല. അതിര്‍ത്തി കടക്കുന്നവരില്‍ ഭൂരിപക്ഷം പേരും പോകുന്നത് ഹൈറേഞ്ചിലെ ഏലം തോട്ടം മേഖലയിലേക്ക്. ഇതോടെ തദ്ദേശീയരായ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകുവാന്‍ പേടിയായി മാറി. ഇടത് മുന്നണിയിലെ പ്രമുഖ പാര്‍ട്ടിയും, അവരുടെ ട്രേഡ് യൂണിയന് സംഘടനയും തോട്ടം മാനേജ്മെന്റുകളുടെ താല്പര്യത്തിന് വേണ്ടിയെടുത്തയെടുത്ത നിലപാട് മൂലമാണ് ഉദ്യോഗസ്ഥര്‍ നിസഹായരായത്.
കൊറോണ രോഗബാധ അതിരൂക്ഷമായ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ നിന്ന് നൂറ് കണക്കിന് പേരാണ് ജില്ലയില്‍ എത്തിയത്. ഇവരില്‍ ചിലര്‍ ക്വാറന്റൈന് മാനദണ്ഡങ്ങള്‍ പാലിക്കാതെ തോട്ടങ്ങളില്‍ ജോലിക്കെത്തിയതായി വിവരമുണ്ട്. ഹൈറേഞ്ചിലെ ഏലം തോട്ടം ഉടമകളില്‍ ഭൂരിപക്ഷവും തമിഴ്നാട് സ്വദേശികളാണ്. ഇവര്‍ നേരിട്ടാണ് തൊഴിലാളികള്‍ക്ക് പ്രവേശന പാസിനായി അധികൃതരെ സമീപിക്കുന്നതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: