വാഷിങ്ടണ്‍ : ലോക നേതാക്കളുമായി മാസ്ക് ധരിച്ചുകൊണ്ട് താന്‍ ഒരിക്കലും സംസാരിക്കില്ലെന്ന് വിവാദ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് ഏജന്‍സിയായ സെന്റര്‍ ഓഫ് ഡിസീസ് കണ്ട്രോള്(സിഡിസി) പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് സംസാരിക്കവേയാണ ഈ പ്രസ്താവന.
ലോകരാജ്യങ്ങളിലെ വലിയ നേതാക്കന്മാര്, രാജാക്കന്മാര്, റാണിമാര്‍ തുടങ്ങിയവരെയൊക്കെ മാസ്ക് ധരിച്ചു കൊണ്ട് സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. താന്‍ ഒരിക്കലും മാസ്ക് ധരിക്കാന്‍ പോകുന്നില്ല, നിങ്ങളും വേണമെങ്കില്‍ ധരിച്ചാല്‍ മതി എന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. യുഎസില്‍ കോവിഡ് മൂലമുള്ള മരണനിരക്ക്് ഉയരാന്‍ തുടങ്ങിയതോടെ ട്രംപ് തന്നെ കഴിഞ്ഞ ദിവസം ജനങ്ങള്‍ എല്ലാവരും മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് മലക്കം മറിഞ്ഞ് പ്രസ്താവന നടത്തിയിരിക്കുന്നത്.
കോവിഡ് ലക്ഷണങ്ങള്‍ കാണിക്കാത്ത ഒരാളില്‍നിന്നും പകരാനുള്ള സാധ്യത ഉണ്ടെന്നിരിക്കെ മാസ്ക് ധരിക്കണമെന്നത് നിര്‍ബന്ധമാക്കണമെന്നും തുണികൊണ്ടുള്ളതോ ഫാബ്രിക് മാസ്കുകളോ വീണ്ടും ഉപയോഗിക്കാവുന്നതാണെന്നം ആയിരുന്നു ട്രംപിന്റെ ആദ്യ പ്രസ്താവന.
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സമൂഹവ്യാപനം നടക്കുന്ന രാജ്യമാണ് യുഎസ്. രോഗബാധിതരുടെ എണ്ണത്തില്‍ യുഎസ് തന്നെയാണ് ഇപ്പോഴും മുന്നില്‍. ഏപ്രില്‍ 3ന് മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480 ആണെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
രാജ്യത്തെ കോവിഡ് മരണം ഇതിനോടകം തന്നെ 7000 കവിഞ്ഞു. ഒറ്റ ദിവസം 30,000 ലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 2500 ലേറെ മരണം സംഭവിച്ച ന്യൂയോര്‍ക്കില്‍ മോര്‍ച്ചറികള്‍ നിറഞ്ഞുകവിഞ്ഞു. 45 മൊബൈല്‍ മോര്‍ച്ചറി കേന്ദ്രങ്ങളും രാപകല്‍ പ്രവര്‍ത്തിക്കുകയാണ്. രാത്രി വൈകിയും കൂട്ടസംസ്കാരങ്ങള്‍ നടക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: