അഹമ്മദാബാദ്: ചൈന ഉല്പന്നങ്ങള് ബഹിഷ്കരിക്കണമെന്ന ആഹ്വാനം നല്കിയ അമുലിന്റെ അക്കൗണ്ട് ട്വിറ്റര്‍ നീക്കി. പ്രതിഷേധം ശക്തമായപ്പോള്‍ രണ്ടാം ദിനം പുനഃസ്ഥാപിച്ചു. ചൈനക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി ‘എക്സിറ്റ് ഡ്രാഗണ്‍’ എന്ന ഒരു ട്വീറ്റ് അമൂല്‍ ജൂണ്‍ മൂന്നാം തീയതി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് ശേഷം അമുലിന്റെ അക്കൗണ്ട് അപ്രത്യക്ഷമാകുകയായിരുന്നു. തുടര്‍ന്ന് ട്വിറ്ററില്‍ അമുലിന്റെ ഈ പരസ്യം വ്യാപകമായി ട്വീറ്റ് ചെയ്യുകയും. ഹാഷ് ടാഗ് പ്രതിഷേധങ്ങള്‍ ഇന്ത്യയെമ്പാടും ഉണ്ടാകുകയും ചെയ്തിരുന്നു.
ഇതിനെതുടര്‍ന്നാണ് രണ്ടാംദിനം അക്കൗണ്ട് പുനഃസ്ഥാപിച്ചത്. എന്നാല്‍, എന്തിനാണ് അക്കൗണ്ട് തടഞ്ഞുവെച്ചതെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിട്ടില്ല. ജൂണ്‍ മൂന്നിന് ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടുവെന്നും ഇത് പിന്നീട് പിറ്റേദിവസം പുനഃസ്ഥാപിക്കപ്പെട്ടുവെന്നും അമൂല്‍ മാനേജിംങ് ഡയറക്ടര്‍ ആര് എസ് സോധി പറഞ്ഞു. എന്തുകൊണ്ടാണ് എക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടതെന്ന് ചോദിച്ചെങ്കിലും ട്വിറ്ററിന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അമൂല്‍ പരസ്യത്തിലെ സ്ഥിരം പെണ്‍കുട്ടി മെയ്ഡ് ഇന്‍ ചൈന എന്ന പ്ലകാര്‍ഡുമായി എത്തിയ ഡ്രാഗനെ നേരിടുന്നതായിരുന്നു പരസ്യം. ഇതിനടിയില്‍ അമൂല്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന പരസ്യ വാചകവുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: