തിരുവനന്തപുരം: രാജ്യത്തെ സര്‍വകലാശാലകളും വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തുന്ന അവസാന സെമസ്റ്റര്‍/വര്‍ഷ പരീക്ഷകള്‍, ഓഫ്ലൈന് ആയോ (പേനയും പേപ്പേറും ഉപയോഗിച്ച്) , ഓണ്‍ലൈന്‍ ആയോ, ഇവ രണ്ടും ചേര്‍ന്ന രീതിയിലോ (ഓണ്‍ലൈന്‍-ഓഫ്ലൈന്) സെപ്റ്റംബര്‍ അവസാനത്തോടെ നടത്തണം.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, പരീക്ഷാനടത്തിപ്പ്, അക്കാദമിക കലണ്ടര്‍ എന്നിവ സംബന്ധിച്ച് രാജ്യത്തെ സര്‍വ്വകലാശാലകള്‍ക്കുള്ള പുതുക്കിയ യുജിസി മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ആവസാന സെമെസ്റ്ററുകളിലോ അവസാനവര്്ഷത്തിലൊ പഠിക്കുന്ന, ഇനിയും ജയിക്കാന്‍ പേപ്പറുകള്‍ ഉള്ള വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം കര്‍ശനമായും നടപ്പാക്കണം. ഓഫ്ലൈന് ആയോ, അല്ലെങ്കില്‍ ഓണ്‍ലൈന്‍ ആയോ, ഇവ രണ്ടും ചേര്‍ന്ന രീതിയിലോ പരീക്ഷകള്‍ നടത്താം.
* ഏതെങ്കിലും കാരണംമൂലം സര്‍വ്വകലാശാലകള്‍ നടത്തുന്ന ഈ പരീക്ഷകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക്, ആ കോഴ്സിനോ പേപ്പറിനോ വേണ്ടിയുള്ള പ്രത്യേക പരീക്ഷകളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണം. ഇത്തരം പ്രത്യേക പരീക്ഷകള്‍ സര്‍വകലാശാലകള്‍ സമയലഭ്യത അനുസരിച്ച് സാധ്യമായ രീതിയില്‍ സംഘടിപ്പിക്കാം. നടപ്പ് വിദ്യാഭ്യാസ വര്‍ഷത്തില്‍(2019-20) ഒരിക്കല്‍ മാത്രമാകും, ഈ വ്യവസ്ഥ നടപ്പിലാക്കുക.
ഇടയ്ക്കുള്ള സെമെസ്റ്ററുകള്‍/വാര്‍ഷിക പരീക്ഷ എന്നിവ സംബന്ധിച്ച് ഏപ്രില്‍ 29ന് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മാറ്റമില്ലാതെ തുടരും. സര്‍വ്വകലാശാലകള്‍ക്കുള്ള പുതുക്കിയ യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊഖ്റിയാല് നിഷാന്ക് പുറത്തിറക്കി.കോവിഡ് 19 കണക്കിലെടുത്ത് സ്ഥാപനങ്ങളുടെ വിശ്വാസ്യത, ജോലിസാധ്യതകള്‍, ആഗോളതലത്തില്‍ തന്നെ വിദ്യാര്‍ഥികളുടെ വളര്‍ച്ച എന്നിവ ഉറപ്പാക്കേണ്ടത് പ്രാധാന്യം അര്ഹിക്കുന്നതായി് മന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: