വാഷിങ്ടണ്‍ : വ്യാപര തര്‍ക്കത്തിനും കൊറോണ വ്യാപകമായതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്ക് പിന്നാലെ ചൈനീസ് കടലിലേക്ക് വിമാന വാഹിനികളും യുദ്ധ കപ്പലുകളും അയച്ച് യുഎസ്. ചൈനയോടുള്ള നിലപാട് കടുപ്പിച്ചതിന്റെ ഭാഗമായാണ് ഇത്. പ്രദേശത്ത് ചൈനീസ് സൈന്യം അഭ്യാസ പ്രകടനങ്ങള്‍ നടത്തി വരികയാണ്. അതിനിടയിലാണ്. ചൈനീസ് കടലലിലേക്ക് യുഎസ് സൈന്യത്തെ അയച്ചിരിക്കുന്നത്.
യുഎസ്എസ് റൊണാള്‍ഡ് റീഗന്, യുഎസ്എസ് നിമിറ്റ്സുമാണ് എന്നിവയാണ് അയച്ചിരിക്കുന്നത്. പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പങ്കാളികള്‍ക്കും സഖ്യകക്ഷികള്‍ക്കും വ്യക്തമായ സൂചന കാണിക്കുക എന്നതാണ് വിമാന വാഹിനി കപ്പല്‍ അയച്ചതുകൊണ്ട് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് യുഎസ് റിയര്‍ അഡ്മിറല്‍ ജോര്‍ജ് എം. വൈകോഫ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ ചൈനയുടെ അഭ്യാസപ്രകടനങ്ങള്‍ക്കുള്ള പ്രതികരണമല്ല ഇതെന്നും റിപ്പോര്‍ട്ടുണ്ട്.
ദക്ഷിണ ചൈന കടലില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നതിനായാണ് നിലവില്‍ യുഎസ് ഈ യുദ്ധ കപ്പലുകള്‍ എത്തിച്ചിരിക്കുന്നതെങ്കിലും അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത് എവിടെയാണെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് വിമാനവാഹിനി കപ്പലുകള്‍ക്കൊപ്പം നാല് യുദ്ധകപ്പലുകളുമുണ്ടാകുമെന്നും കൂടാതെ ചുറ്റും യുദ്ധവിമാനങ്ങളുമുണ്ടാകും. ഫിലിപ്പൈന്‍ കടലിലും ചൈന കടലിലും യുഎസ് സൈനികാഭ്യാസം നടത്തുമെന്ന് മാത്രമാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
വിയറ്റ്നാമും ചൈനയും അവകാശവാദം ഉന്നയിക്കുന്ന പാരസെല്‍ ദ്വീപുകള്‍ക്ക് സമീപം ജൂലൈ ഒന്നു മുതല്‍ അഞ്ച് ദിവസത്തെ അഭ്യാസപ്രകടനങ്ങള്‍ ചൈന ആരംഭിച്ചിട്ടുണ്ട്. ചൈനയുടെ ഈ നീക്കത്തിനെതിരെ വിയറ്റ്നാമും ഫിലിപ്പീന്‍സും കടുത്ത വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. അതിനിടയിലാണ് യുഎസും സൈനിക അഭ്യാസത്തിന് ഒരുങ്ങുന്നത്.
ദക്ഷിണ ചൈന കടലിനെ ചൈന ചെറുതാക്കുന്നുവെന്നും അയല്‍ക്കാരെ ഭയപ്പെടുത്തി വ്യാപകമായ എണ്ണ, വാതക ശേഖരം ചൂഷണം നടത്തുന്നുവെന്നും യുഎസ് അടുത്തിടെ ആരോപിച്ചിരുന്നു. ചൈന നടത്തുന്ന അഭ്യാസ പ്രകടനം പ്രകോപനപരമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: