തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ക്ലിഫ്ഹൗസ് ചാടിക്കടക്കാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. യുവമോര്‍ച്ച പ്രവര്‍ത്തകരായ ആറന്നൂര്‍ അഖില്‍, ഹരിപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.
മുന്നറിപ്പ്പോലുമില്ലാതെ തലസ്ഥാനത്ത് തിടുക്കത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സമരങ്ങള്‍ തടയാനുള്ള ആസൂത്രിതമായ പദ്ധതിയുടെ ഭാഗമായണെന്ന് ബിജെപി തിരുവനന്തപുരം ജില്ലാകമ്മിറ്റി ആരോപിച്ചിരുന്നു. തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ആശങ്കവേണ്ടെന്ന് പറഞ്ഞശേഷം പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ നമ്മള് അഗ്നി പര്‍വതത്തിന് മുകളിലാണെന്ന പ്രസ്താവനയുമായി മന്ത്രി കടംകംപള്ളി സുരേന്ദ്രന് രംഗത്തു വരുകയായിരുന്നു. ആഹാര സാധനങ്ങള്‍പോലും സംഭരിക്കാന്‍ കഴിയാതെ ജനങ്ങള്‍ വലഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നടപടിയായിരുന്നു ഇതെന്ന് ബിജെപി ജില്ലാ നേതൃത്വം പറയുന്നു.
ലോക കേരള സഭയുടേതടക്കം കേരള സര്‍ക്കാരിന്റെ വിവിധ പരിപാടികളുടെ സംഘാടകയായി പ്രവര്‍ത്തിച്ചയാളാണ് സ്വപ്നയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ സിബഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: