തിരുവനന്തപുരം: വര്‍ഗ്ഗീയത ആളിക്കത്തിക്കും വിധം ദല്‍ഹി കലാപം റിപ്പോര്‍ട്ടുചെയ്തതിന് ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകള്‍ക്കെതിരെ നടപടി. തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്ന പരാതിയെ തുടര്‍ന്ന് വാര്‍ത്താവിതരണ മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച വൈകിട്ട് 7.30 മുതല്‍ ഞായറാഴ്ച വൈകിട്ട് 7.30 വരെ സംപ്രേഷണം നിര്‍ത്തിവെക്കാനാണ് ഉത്തരവ്.
പള്ളി പൊളിച്ചു തല്‍സമയും റിപ്പോര്‍ട്ടില്‍ ഏഷ്യാനെറ്റ് ലേഖകന്‍ പറഞ്ഞത് വിവാദമായിരുന്നു. ദല്‍ഹിയില്‍ പള്ളികളൊന്നും തകര്‍ന്നില്ലന്ന് തെളിഞ്ഞെങ്കിലും തെറ്റു തിരുത്താനോ ക്ഷമാപണം നടത്താനോ ചാനല്‍ തയ്യാറായില്ല. മുസ്ളീംങ്ങള്‍ അക്രമം കാണിക്കുന്ന ചിത്രം കാണിച്ചിട്ട് മുസ്ളീംങ്ങള്‍ ആക്രമിക്കപ്പെടുന്നു എന്ന് ബോധപൂര്‍വം മീഡിയ വണ്‍ വാര്‍ത്ത നല്കി. എന്നാല്‍ ആക്രകാരികള്‍ ക്യാമറാമാനേയും റിപ്പോര്‍ട്ടറേയും തല്ലാന്‍ വളഞ്ഞപ്പോള്‍ ഞങ്ങളും നിങ്ങളുടെ ആളുകളാണെന്നു പറഞ്ഞ് തിരിച്ചറിയില്‍ കാര്‍ഡ് കാണിച്ചു. ഇതും അബന്ധവശാല്‍ ലൈവയി ചാനലില്‍ വന്നത് മീഡിയ വണ്ണിനെ പ്രതിരോധത്തിലാക്കിയിരുന്നു. 1995 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്ക്സ് (നിയന്ത്രണം) നിയമത്തിലെ 6(1), (സി), 6(1) (ഇ) എന്നീ ചട്ടങ്ങള്‍ ഈ വാര്‍ത്താചാനലുകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. അതിന് അവര്‍ നല്കിയ മറുപടി തൃപ്തികരമല്ലെന്ന് ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വെവ്വേറെ ഉത്തരവുകളില്‍ പറഞ്ഞു
മതവിഭാഗങ്ങള്‍ക്കും സമുദായങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമങ്ങളുടെ ദൃശ്യങ്ങള്‍, വാക്കുകള്‍ എന്നിവയുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്ന് 6(1))(സി) ചട്ടത്തില്‍ പറയുന്നുണ്ടെന്ന് ഉത്തരവില്‍ വിശദീകരിച്ചു. ആക്രമത്തിന് പ്രേരണയാവുന്നതോ, ക്രമസമാധന പാലനത്തെ ബാധിക്കുന്നതോ ദേശവിരുദ്ധ മനോഭാവം ഉണ്ടാക്കുന്നതോ ആയ പരിപാടികള്‍ സംപ്രേഷണം ചെയ്യരുതെന്നാണ് 6(1)(ഇ)ചട്ടത്തില്‍ പറയുന്നത്.
മതവിഭാഗങ്ങള്‍ക്കും സമുദായങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമങ്ങളുടെ ദൃശ്യങ്ങള്‍, വാക്കുകള്‍ എന്നിവയുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്ന് 6(1))(സി) ചട്ടത്തില്‍ പറയുന്നുണ്ടെന്ന് ഉത്തരവില്‍ വിശദീകരിച്ചു. ആക്രമത്തിന് പ്രേരണയാവുന്നതോ, ക്രമസമാധന പാലനത്തെ ബാധിക്കുന്നതോ ദേശവിരുദ്ധ മനോഭാവം ഉണ്ടാക്കുന്നതോ ആയ പരിപാടികള്‍ സംപ്രേഷണം ചെയ്യരുതെന്നാണ് 6(1)(ഇ)ചട്ടത്തില്‍ പറയുന്നത്. ചട്ടങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം നേരത്തേ പുറപ്പെടുവിച്ച ഉത്തരവില്‍ എല്ലാ വാര്‍ത്താ ചാനലുകളോടും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: