ന്യൂദല്‍ഹി : രാജ്യത്തില്‍ സൈനിക പുന സംഘടനയ്ക്ക് ഒരുങ്ങുന്നു. കര, നാവിക വ്യോമ സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ചുകൊണ്ടാണ് പുന സംഘടനയ്ക്ക് ഒരുങ്ങുന്നത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചു തുടങ്ങിക്കഴിഞ്ഞു.
മുന്ന് സൈനിക വിഭാഗങ്ങളെ തമ്മില്‍ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പുതിയ കമാന്‍ഡുകള്‍ മൂന്ന് വര്‍ഷത്തിനകം നിലവില്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കമാന്‍ഡുകളുടെ എണ്ണം അന്തിമമായിട്ടില്ലെങ്കിലും, പടിഞ്ഞാറന്‍ തിയേറ്റര്‍ കമാന്‍ഡ്, ലഡാക്ക് മുതല്‍ നേപ്പാള്‍വരെയുള്ള അതിര്‍ത്തിയുടെ ചുമതലയുള്ള വടക്കന്‍ കമാന്‍ഡ്, ജമ്മുകശ്മീരിനുള്ള പ്രത്യേക കമാന്‍ഡ് എന്നിവ പരിഗണനയിലുണ്ട്.
നേപ്പാളിന്റെ കിഴക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍ക്കായി കിഴക്കന്‍ തിയേറ്റര്‍ കമാന്‍ഡും പരിഗണിക്കുന്നുണ്ട്. തിയേറ്റര്‍ കമാന്‍ഡുകളുടെ കൃത്യമായ എണ്ണം ഇതുവരെ തീരുമാനിച്ചിട്ടില്ല. മൂന്ന് സേനകളുടെ സംയുക്ത കമാന്‍ഡുകള്‍ക്ക് സൈനികഭാഷയിലുള്ള പ്രയോഗമാണ് തിയേറ്റര്‍ കമാന്‍ഡ്. ഓരോ തിയേറ്റര്‍ കമാന്‍ഡിലും വ്യോമസേന അവിഭാജ്യഘടകമാവും. മേഖലയുടെ സ്വഭാവമനുസരിച്ച് അധിക വിമാനങ്ങളും വിന്യസിക്കും. കമാന്‍ഡുകളുടെ ചെലവുചുരുക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
പാക്കിസ്ഥാന്, ചൈന കര അതിര്‍ത്തി ഉള്‍ക്കൊള്ളുന്ന കമാന്‍ഡുകള്‍ക്കുപുറമേ, നാവികസേനയുടെ കീഴില്‍ ഉപദ്വീപ് കമാന്‍ഡും വ്യോമസേനയുടെ കീഴില്‍ വ്യോമപ്രതിരോധ കമാന്‍ഡും ബഹിരാകാശ കമാന്‍ഡും മള്‍ട്ടി സര്‍വീസ് ലോജിസ്റ്റിക് കമാന്‍ഡും പരിശീലന കമാന്‍ഡും സൃഷ്ടിക്കുമെന്നാണറിയുന്നത്.
കമാന്‍ഡുകള്‍ രൂപവത്കരിക്കുന്ന പ്രക്രിയ നിശ്ചിതകാലയളവിനുള്ളില്‍ ആരംഭിക്കുമെന്ന് സംയുക്തസേനാമേധാവിയായി സ്ഥാനമേറ്റ സന്ദര്‍ഭത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു. സിഡിഎസുമായി മൂന്നു സേനാമേധാവികളും പ്രാഥമികചര്‍ച്ചകളും നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി സ്വീകരിക്കുന്നത്.
കാര്‍ഗില്‍ യുദ്ധത്തിനെ തുടര്‍ന്ന് മൂന്ന് സൈന്യങ്ങളേയും ഏകോപിപ്പിച്ച് പുതിയ സംവിധാനം രൂപികരിക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ഇപ്പോഴാണ് ഏകോപ്പിച്ച് നിര്‍ത്താനുള്ള നടപടികള്‍ സാധ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: