കോന്നി: ഉപതെരഞ്ഞെടുപ്പില്‍ വികസനവും, വിശ്വാസവും ചര്‍ച്ചാ വിഷയമാണെന്ന് എ.പി. അബ്ദുള്ളക്കുട്ടി. പോളിങ് സ്റ്റേഷനില്‍ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സില്‍ വിചാരിച്ച് പിണറായി വിജയന്റെ നെഞ്ചത്ത് കുത്താനുള്ള അവസരമാണ് ഇത്. കോന്നി തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന് ഇത്തവണ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രചാരണത്തിന് എത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
താമരശ്ശേരി ബിഷപ്പിന്റെ മുഖത്തുനോക്കി നികൃഷ്ട ജീവിയെന്ന് വിളിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്. വിശ്വാസികള്‍ക്കെതിരെ എന്നും നിലപാട് സ്വീകരിച്ച വ്യക്തിയാണ് പിണറായി. തെരഞ്ഞെടുപ്പ് അടുത്തതോടെ അതൊക്കെ മാറ്റിപ്പറഞ്ഞ് വോട്ട് നേടാനുള്ള ശ്രമത്തിലാണ് സിപിഎം ഇപ്പോള്‍.
വിശ്വാസസംരക്ഷണത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു സുരേന്ദ്രന്. ഇരുമുടിക്കെട്ടുമായി പോകുമ്പോഴാണ് അദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കിയത്. അതിനൊക്കെ പകരം വീട്ടാനായി ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണിതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ശബരിമലയെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മുമ്പോട്ട് വച്ച ഒരു സ്വപ്നമുണ്ട്. ശബരിമലയെ ഒരു ലോകോത്തര തീര്‍ത്ഥാടന കേന്ദ്രമാക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. പറയുന്നതെല്ലാം യാഥാര്ത്ഥ്യമാത്തുന്ന വ്യക്തിയാണ് മോദി. ശബരിമല സംബന്ധിച്ച് അദ്ദേഹത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കെ. സുരേന്ദ്രന് ജനങ്ങള്‍ പിന്തുണ നല്‍കണമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: