അമ്പലപ്പുഴ: കാര്‍ഷിക മേഖലയിലെ മാസ്ക് വേട്ട, കൃഷി പണി ചെയ്യാനാകാതെ കര്‍ഷകര്‍. കൊടുംചൂടില്‍ പാടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വെള്ളം കുടിക്കാന്‍ മാസ്ക് അഴിക്കുമ്പോള്‍ ഇവരുടെ മുന്നിലെത്തിയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം പിഴ അടപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന് പരിചയപ്പെടുത്തിയാണ് കഞ്ഞിപ്പാടം ഭാഗങ്ങളില്‍ ഒരു സംഘം സര്‍ക്കാര്‍ ജീവനക്കാര്‍ കര്‍ഷരെ പിഴിഞ്ഞത്. നിലവില്‍ കൊയ്ത്തും, വിതയും ഒരു പോലെ നടക്കുന്ന നിരവധി പാടങ്ങളാണ് കഞ്ഞിപ്പാടത്തുള്ളത്. ഇവിടെ പണി എടുക്കാന്‍ നൂറു കണക്കിന് കര്‍ഷകരും എത്താറുണ്ട്.
ചില സ്ഥലങ്ങളില്‍ കാറുകളില്‍ എത്തി കര്‍ഷകരുടെ ചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. നിലവില്‍ കൊയ്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് സര്‍ക്കാര്‍ അനാസ്ഥയെ തുടര്‍ന്ന് പാടങ്ങളില്‍ കൂടിക്കിടക്കുകയും ഇതുവഴി വന്‍ സാമ്പത്തിക ബാദ്ധ്യതയില്‍ വിഷമിക്കുമ്പോഴാണ് കണ്ണില്‍ ചോരയില്ലാതെ മാസ്കിന്റെ മറവില്‍ കര്‍ഷകരെ കൊള്ളയടിക്കാന്‍ ഒരുസംഘം തയാറാകുന്നതെന്നാണ് കര്‍ഷകരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: