കൊച്ചി : കുസാറ്റിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ മേരിമാതാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനെ കേരള റോഡ്സ് ആന്‍ഡ് ഡെവലപ്മെന്റ് കോര്പ്പറേഷന് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കുണ്ടന്നൂര്‍, ചമ്പക്കര മേല്‍പ്പാലം ഉള്‍പ്പടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഈ കമ്പനിയാണ്.
കുസാറ്റിലെ സിവില്‍ ആന്‍ഡ് ഇലക്ട്രിക് ജോലി ചെയ്യുന്നതിന് വേണ്ടി 2018 സെപ്തംബര്‍ 17 ന് മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുമായി സര്‍ക്കാര്‍ ധാരണയില്‍ എത്തിയത്. ഇതിനായി 62.58 കോടിയുടെ കരാറില്‍ സര്‍ക്കാരും മേരി മാത ഇന്‍ഫ്രാസ്ട്രക്ചറും കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു.
കരാറില്‍ ഒപ്പുവെയ്ക്കുകയും പദ്ധതി വിഹിതം ചെയ്തിട്ടും മൂന്ന് വര്‍ഷം കഴിഞ്ഞു. എന്നിട്ടും നിര്‍മാണ പ്രവര്‍ത്തനത്തിന്റെ നാലിലൊന്ന് നടപടി പോലും മേരിമാത പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. കേരള റോഡ്സ് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ വിശ്വസ്യതയ്ക്ക് കോട്ടം വരുത്തുന്ന രീതിയില്‍ ജോലിയില്‍ വീഴ്ച വരുത്തി. അതിനാല്‍ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണെന്നാണ് ഉത്തരവില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: