തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് അവസാനിക്കും. വൈകിട്ട് പ്രമുഖരെ അണിനിരത്തിയുള്ള റോഡ്ഷോകള്‍ അടക്കമുള്ള കൊട്ടിക്കലാശത്തോട് കൂടിയാണ് പാര്‍ട്ടികള്‍ പരസ്യ പ്രചാരണം അവസാനിപ്പിക്കുക.
തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ഈ തെരഞ്ഞെടുപ്പ് സംസ്ഥാനത്തെ മൂന്ന് മുന്നണികള്‍ക്കും നിര്‍ണ്ണായകമാണ് സമദൂരം വിട്ട് എന്‍എസ്എസ്, ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് ഓര്‍ത്തഡോക്സ് സഭ, ശബരിമല വിഷയത്തിലെ സിപിഎം വിരോധം എന്നിവ തന്നെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ചര്‍ച്ചയായിരിക്കുന്നത്. പാലാ തോല്‍വിയില്‍ ഞെട്ടിയ യുഡിഎഫ് ക്യാമ്പിന് അടുത്ത മണ്ഡലങ്ങളിലെ ഫലം സംബന്ധിച്ച് ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് ഇവരെ ആശങ്കയില്‍ ആഴ്ത്തുന്നക്.
അതേസമയം പൂതനപ്രയോഗവും പുന്നപ്രവയലാറില്‍ സമരക്കാരെ വെടിവെച്ച പട്ടാളക്കാര്‍ക്ക് വിരുന്ന് നല്‍കിയെന്ന ആരോപണവും പ്രചാരണത്തിനിടെയുള്ള നേതാക്കളുടെ വാക് പോരിന് ആയുധങ്ങളായി. വോട്ട് കച്ചവടവും, പാലാരിവട്ടം അഴിമതിയും മാര്‍ക്ക് ദാനവും എല്ലാം തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്. അതിനാല്‍ ആരോപണ വിധേയരായ നേതാക്കളെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും മാറ്റി നിര്‍ത്തുക എന്ന നയമാണ് ഇടത് വലത് മുന്നണികള്‍ സ്വീകരിച്ചിരിക്കുന്നത്.
മഞ്ചേശ്വരം മുതല്‍ വട്ടിയൂര്‍കാവ് വരെയാണ് മത്സരം. അത് കൊണ്ട് തന്നെ വിധി അഞ്ചിടത്തെത് മാത്രമല്ല, കേരളത്തിന്റെ പൊതുചിത്രം. അതാണ് മൂന്ന് മുന്നണികളുടേയും പ്രതീക്ഷയും ആശങ്കയും. ഇത്തവണ ബിജെപിക്കും വലിയ പ്രതീക്ഷയുണ്ട്.
സംസ്ഥാനത്തെ തന്നെ പ്രധാന രാഷ്ട്രീയ ചര്‍ച്ചയായ പരസ്യമായ വോട്ടുപിടുത്തം മണ്ഡലത്തിലുണ്ടാക്കാവുന്ന സ്വാധീനത്തെച്ചൊല്ലിയാണ് മുന്നണികളുടെ കണക്ക് കൂട്ടല്‍. പരസ്യ പ്രചരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അരൂരില്‍ പോരാട്ടം ഉച്ഛസ്ഥായിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: