തിരുവനന്തപുരം: കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ശവംതീനികള്‍ ആവരുതെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി.. കോഴിക്കോട് മേയര്‍ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് വിവാദമായി പോലും. ആരാണ് വിവാദമാക്കിയത്? എവിടെയാണ് വിവാദം ഉണ്ടായത്? ഏറ്റവും ചുരുങ്ങിയത് അക്കാര്യമെങ്കിലും വാര്‍ത്താ ഉത്പാദകന് വാര്‍ത്തയില്‍ വെളിപ്പെടുത്തേണ്ടെ. അതോ ‘ഉണ്ടത്രേ ‘ ലൈനില്‍ ആണോ പ്രവര്‍ത്തനം. ഇതൊരു വിവാദമായി, സാമൂഹ്യ പ്രശ്നമായി മാറണമെന്ന പഴയ ‘ചെന്നായ മനഃസ്ഥിതി ‘ എന്നതിനപ്പുറം എന്താണ് ഇതിലുള്ളത്. ഫേസ് ബുക്കില്‍ സന്ദ്ീപ് എഴിതി.
വ്യത്യസ്ത ചിന്താധാരകള്‍ ഉള്ളവര്‍ തമ്മില്‍ മിണ്ടാന്‍ പോലും പാടില്ല എന്നാണോ മാധ്യമങ്ങളുടെ പുരോഗമന നിലപാട്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്താല്‍ അതിലൊരു അസ്വാഭാവികത ആരോപിക്കാം. എന്നാല്‍ ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ ആ നാട്ടിലെ എല്ലാവരുടെയും കൂടി ആണെന്നാണ് വെയ്പ്. ബാലഗോകുലം നിരോധിക്കപ്പെട്ടതോ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്നതോ ആയ സംഘടനയല്ല. കുട്ടികളില്‍ സാംസ്കാരിക ദേശീയത വളര്‍ത്താന്‍ ശ്രമിക്കുന്ന സാംസ്കാരിക പ്രസ്ഥാനമാണ്. അങ്ങനെ വരുമ്പോള്‍ കോഴിക്കോട് നടക്കുന്ന ഒരു ഉത്സവത്തിന്റെ ഓഫീസ് ഉദ്ഘാടനം കോഴിക്കോട് മേയര്‍ നിര്‍വഹിച്ചതില്‍ എന്താണ് വിവാദം?
രാഷ്ട്രീയമായി എതിര് ചേരിയില്‍ നില്‍ക്കുന്നവര്‍ക്ക് പോലും സ്വന്തം വേദി അനുവദിക്കാന്‍ കലര്‍പ്പില്ലാത്ത ആദര്‍ശം ഉള്ളവര്‍ക്കെ സാധിക്കൂ. ആര്.എസ്.എസ് വേദിയില്‍ എത്തി സംഘത്തെ വിമര്‍ശിച്ചവര്‍ നിരവധി ഉണ്ട്. അവരോടോന്നും നീരസം കാണിക്കാന്‍ പോലും സംഘം തയ്യാറായിട്ടില്ല. ‘അറിയാനും അറിയിക്കാനും ആണ് സംവാദം’ എന്ന ഗുരുദേവ വചനത്തില്‍ ആണ് സംഘവും പരിവാര്‍ സംഘടനകളും വിശ്വസിക്കുന്നത്. സമാജത്തില്‍ ആശയ സംവാദങ്ങള്‍ നടക്കട്ടെ. അങ്ങനെ പാരസ്പര്യവും സാഹോദര്യവും വളരട്ടെ. അതിന് സഹായം ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കില്ല എങ്കില്‍ പോകട്ടെ. വെറുപ്പ് വളര്‍ത്താന്‍ ഇന്ധനം പകരരുത്. സന്ദീപ് അപേക്ഷിച്ചു.
ബാലഗോകുലത്തിന്റെ പരിപാടി കോഴിക്കോട് മേയര്‍ ഉദ്ഘാടനം ചെയ്തത് വിവാദമെ ങ്കില്‍ രണ്ടര കോടിയുടെ അഴിമതി നടത്തിയ പത്രക്കാരുടെ സംഘടനയായ കെ.യു.ഡബ്ല്യൂ.ജെ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ഉചിതമാണോ? അന്വേഷണം അദ്ദേഹത്തിന്റെ വകുപ്പ് തന്നെ നടത്തുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
അതൊന്ന് വന്‍ വിവാദമാക്കി ചര്‍ച്ച ആക്കേണ്ടേ.എന്നും സന്ദീപ് വാചസ്പതി ഫേസ് ബുക്ക് പോസ്റ്റീലൂടെ ചോദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: