Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വരാജ്യത്തെ പ്രബലമാക്കാനുള്ള ശ്രമങ്ങള്‍

ചരിത്രം നിര്‍മിച്ച ഛത്രപതി ഭാഗം 31

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jan 5, 2021, 04:29 pm IST
in Kerala

തന്റെ ശൂരനായ അമ്മാവനെ ഔറംഗസേബ്  തിരിച്ചുവിളിച്ചു. ശയിസ്‌തേഖാനെ ബംഗാളിന്റെ സുബേദാറായി നിയമിച്ചുകൊണ്ട് അവിടേക്കയച്ചു. അക്കാലത്ത് ബംഗാളില്‍ അയയ്‌ക്കുക എന്നാല്‍ ഒരു ശിക്ഷയായിരുന്നു. അപമാനംകൊണ്ട് ശയിസ്‌തേഖാന്‍ ലജ്ജിതനായി. മറ്റുപായമില്ലാതെ ഖാന്‍ അതംഗീകരിച്ചു. ശയിസ്‌തേഖാന്റെ സ്ഥാനത്ത് ഔറംഗസേബ് തന്റെ പുത്രനായ ശഹജാദാ-മു-ആജമിനെ ദക്ഷിണ പ്രദേശത്തിന്റെ സുബേദാറായി നിശ്ചയിച്ചു. ഇയാള്‍ മഹാമടിയനായിരുന്നു, സുഖവിലാസി ജീവിതം നയിച്ചിരുന്നു. ജസവന്ത സിംഹനെ തന്റെ അധീനതയില്‍ സൈന്യാധിപനായി നിശ്ചയിച്ചു. ഇതോടെ ശിവാജിയുടെ മാര്‍ഗം സുഗമമായി.

ശിവാജിയുടെ ഈ പുതിയ പ്രഹരം ഔറംഗസേബിന് വലിയ ആഘാതമായി. അപമാനിതനായ ഔറംഗസേബിന്റെ ബോധം ഉണരുന്നതിന് മുന്‍പു തന്നെ ശിവാജി മറ്റൊരു സാഹസത്തെപ്പറ്റി ചിന്തിച്ചു. മൂന്നുവര്‍ഷം സ്വരാജ്യത്ത് അത്യാചാരങ്ങള്‍ നടത്തുകയും നശിപ്പിക്കുകയും ചെയ്തിരുന്നു ശയിസ്‌തേഖാന്‍. ആ നഷ്ടം നികത്തേണ്ടതുണ്ട്. ശിവാജിയുടെ അന്തഃപ്രേരണയുടെ പരിണാമം എന്തായിരിക്കുമെന്ന് ഔറംഗസേബിനെ ബോധ്യപ്പെടുത്തണം. അതോടൊപ്പം സ്വരാജ്യത്തിന്റെ വിസ്താരത്തിനായി നാവികസേനയും കരസേനയും പ്രബലവും വിശാലവുമാക്കണം. അതിനാവശ്യമായ ധനസമാഹരണത്തിനായി സൂറത്ത് നഗരം കൊള്ളയടിക്കണം.

മുഴുവന്‍ ഭാരതത്തിലും ഏറ്റവും വലിയ വാണിജ്യകേന്ദ്രമായിരുന്നു മുഗള്‍ ഭരണത്തിലുള്ള ഗുജറാത്തിലെ സൂറത്ത് തുറമുഖം. പേര്‍ഷ്യ, ആഫ്രിക്ക, അറേബ്യ, ഈജിപ്ത്, ചൈന എന്നിവിടങ്ങളിലെ വ്യാപാരികള്‍ ഇവിടെ ഉണ്ടായിരുന്നു. ഭാരതവുമായുള്ള ഇവരുടെ വ്യാപാരം സൂറത്തില്‍ കൂടിയായിരുന്നു നടന്നിരുന്നത്. മലബാര്‍ മുതല്‍ ഗുജറാത്തുവരെയുള്ള വ്യാപാരികളും ലാഹോര്‍ മുതല്‍ കര്‍ണാടകം വരെയുള്ള വ്യാപാരികളും അവരുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തിരുന്നത് ഈ തുറമുഖം വഴിയായിരുന്നു.  

സൂറത്ത് വലിയ കയറ്റിറക്കുമതി കേന്ദ്രമായിരുന്നു. സമ്പല്‍സമൃദ്ധിയില്‍ ഇതിനോട് കിടപിടിക്കാന്‍ സാധിക്കുന്ന മറ്റൊരു തുറമുഖം ഉണ്ടായിരുന്നില്ല. അക്കാലത്ത് സൂറത്ത് നഗരത്തിന്റെ ജനസംഖ്യ രണ്ടുലക്ഷത്തോളമായിരുന്നു. വലിയ കുബേരന്മാര്‍ അവിടെ ജീവിക്കുന്നുണ്ടായിരുന്നു. രാവണന്റെ സ്വര്‍ണനഗരം പോലെയായിരുന്നു സൂറത്തിന്റെ വൈഭവം. ഇവിടുന്ന് കരമായി വര്‍ഷംതോറും കോടിക്കണക്കിന് രൂപയാണ് ഔറംഗസേബിന് കിട്ടിക്കൊണ്ടിരുന്നത്. ആ നഗരത്തിന്റെ സംരക്ഷണത്തിനുവേണ്ടി ശക്തമായൊരു കോട്ടയും അവിടെ ഉണ്ടായിരുന്നു.

ശിവാജിയുടെ രഹസ്യാന്വേഷണ വിഭാഗം അതീവ ശക്തമായിരുന്നു. അവരില്‍ ബഹിര്‍ജി എന്നു പേരായ അഗ്രഗണ്യനായ ഒരാളുണ്ടായിരുന്നു. ഇദ്ദേഹമാകട്ടെ  വേഷപ്രച്ഛന്നനാകുന്നതിനും രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനും അസാധാരണ കഴിവുള്ള വ്യക്തിയായിരുന്നു. ശിവാജിയുടെ ആജ്ഞയനുസരിച്ച് ഇദ്ദേഹം വേഷപ്രച്ഛന്നനായി രഹസ്യമായി സൂറത്ത് നഗരത്തില്‍ പോയി. ഓരോ വ്യാപാരിയുടേയും ധനികന്റേയും സാമ്പത്തിക സ്ഥിതി മനസ്സിലാക്കി. കോട്ടയുടെ ആകാരം, സുരക്ഷാവ്യവസ്ഥ മുതലായ എല്ലാ വിവരങ്ങളും സംഗ്രഹിച്ചു. നഗര രക്ഷയ്‌ക്കായി അവിടെ കേവലം ആയിരം സൈനികരേഉണ്ടായിരുന്നുള്ളൂ. കോട്ടയുടെ പ്രമുഖന്‍ കൈക്കൂലിക്കാരനായിരുന്നു. വാസ്തവത്തില്‍ അവിടെ സുരക്ഷാവ്യവസ്ഥയില്‍ അയ്യായിരം സൈന്യത്തിന്റെ ആവശ്യകതയുണ്ടായിരുന്നു.

പരമ്പര പൂര്‍ണമായി വായിക്കാന്‍ താഴെ ക്ലിക്ക് ചെയ്യു:

CLICK HERE: ചരിത്രം നിര്‍മിച്ച ഛത്രപതി

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

തെക്കന്‍ ഇറാനിലെ സ്കൂളില്‍ യുഎസിന്‍റെ പാട്രിയറ്റ് മിസൈല്‍ വീണ് ഉണ്ടായ അപകടത്തില്‍ 170 പെണ്‍കുട്ടികള്‍ക്കൊല്ലപ്പെട്ടു...കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം (ഇടത്ത്) പാട്രിയറ്റ് മിസൈല്‍ ഇറാന്‍റെ ഡ്രോണിനെ നേരിടാന്‍ കുതിയ്ക്കുന്നു. ബഹ്റൈനില്‍ സാധാരണക്കാരുടെ പ്രദേശമായ മഹ്സയില്‍ വന്‍നാശം വരുത്തിയതും ഇതുപോലെ സ്ഥാനം തെറ്റിവീണ പാട്രിയറ്റ് മിസൈലായിരുന്നു(വലത്ത്)

ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളിലേക്ക് മിസൈല്‍ അയച്ച ശേഷം വീണ്ടും യുഎസ് പെട്ടു;ബഹ്റൈനില്‍ വീണ മിസൈല്‍ ഇറാന്‍റേതല്ല, യുഎസിന്‍റേത്

അമേരിക്കയില്‍ വിമാനാപകടം; ന്യൂയോർക്കിലെ വിമാനത്താവളത്തിൽ യാത്രാവിമാനം അഗ്നിശമനസേനാ ട്രക്കിൽ ഇടിച്ച് രണ്ട് പൈലറ്റുമാർ മരിച്ചു

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.