Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വേശ്യാവൃത്തിക്ക് കരം പിരിക്കുന്ന പാപ നഗരം

ചൂതാട്ടകേന്ദ്രങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കു മാത്രമായുള്ള പ്രത്യേക കലാപരിപാടികള്‍ക്കും വിനോദസഞ്ചാരത്തിനും പ്രശസ്തമായ ലാസ് വെഗാസ് ഒരു മായാ നഗരമാണ്. സദാചാരം, മര്യാദ, അടക്കം, ഒതുക്കം ഈ പദങ്ങളെല്ലാം ആ നാടിന് അന്യം. വശ്യ സുന്ദരമായ ലാസ് വെഗാസിന് മറ്റൊരു പേരുണ്ട്. സിന്‍ സിറ്റി; പാപ നഗരം.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Sep 3, 2021, 08:15 pm IST
in Travel

ലോസ് ആഞ്ചല്‍സിലെ കെ എച്ച് എന്‍ എ കണ്‍വന്‍ഷന്‍ എല്ലാം കൊണ്ടും മികച്ചതായിരുന്നു. എത്തിയവരുടേയും സംഘാടകരുടേയും മുഖത്ത് ആഹഌദം മാത്രം. ആര്‍ക്കെങ്കിലും ലാസ് വെഗാസില്‍  പോകണമെന്നുണ്ടെങ്കില്‍ സൗകര്യം ഒരുക്കാം എന്ന സമാപനപ്രസംഗത്തിലെ പ്രസിഡണ്ട് രാംദാസ് പിള്ളയുടെ  പ്രഖ്യാപനത്തോടു പ്രതികരിച്ചത് രണ്ടു ബസ്സില്‍ കൊള്ളാവുന്നത്ര ആളുകള്‍. കാലിഫോര്‍ണിയയില്‍നിന്ന് അരിസോണ സംസ്ഥാനവും പിന്നിട്ടുവേണം  നെവാഡ സംസ്ഥാനത്തിലെ  ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ലാസ് വെഗാസില്‍ എത്താന്‍.  ലോകത്തിന്റെ വിനോദതലസ്ഥാനത്തിലേക്ക് ആടിയും പാടിയും തിമിര്‍ത്ത് 5 മണിക്കൂര്‍ ബസ്സ്‌യാത്ര. മലനിരകളും മുഭൂമിയും പിന്നിട്ട് ലാസ് വെഗാസില്‍എത്തിയപ്പോള്‍ രാത്രി  വൈകിയിരുന്നു. പക്ഷേ പകലിനെ തോല്‍പ്പിക്കുന്ന പ്രഭ. പകലുറങ്ങുന്ന നഗരം രാത്രിയില്‍ വര്‍ണ്ണവിളക്കുകളാലും ജനങ്ങളാലും നിറഞ്ഞിരിക്കുന്നു.ചൂതാട്ടവും വേശ്യാവൃത്തിയും നിയമപരമായി അനുവദിക്കുകയും അതിനു കരം ഈടാക്കുകയും ചെയ്യുന്ന അപൂര്‍വ്വനഗരത്തിലെ കാഴ്ചകള്‍ പലതും ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ട്.

നെവാഡ മരുഭൂമിയുടെ മദ്ധ്യത്തില്‍ റോഡും ഡാമും ഹോട്ടലുകളും പണിതുയര്‍ത്തി 1905ല്‍ സൃഷ്ടിച്ചതാണ് ഈ ഭോഗ നഗരം. മനുഷ്യന്റെ മായാവിലാസം. ശില്‍പ കലയും വാസ്തുശില്‍പവും കൈകോര്‍ത്ത്  നില്‍ക്കുന്നു.

ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന നൂറു കണക്കിനു ഹോട്ടലുകള്‍. എല്ലാം ഒന്നിനൊന്നു വലുപ്പമുള്ളവ. പല ഹോട്ടലുകളും ഓരോ രാജ്യത്തിന്റെ പ്രതീകങ്ങളായി നിര്‍മ്മിച്ചിരിക്കുന്നു. ഈഫല്‍ ഗോപുരം അതേ തരത്തില്‍ ഒരു ഹോട്ടലിന്റെ മുന്‍വശത്ത്. മറ്റൊരു ഹോട്ടലിന്റെ മുന്‍വശത്ത് ന്യൂയോര്‍ക്കിലെ ലിബര്‍ട്ടി പ്രതിമ അതേ വലുപ്പത്തില്‍. വേറൊരു ഹോട്ടലില്‍ വെനീസിന്റെ മിനിപ്പതിപ്പ്. താജ്മഹലും കാണാം. ഹോട്ടലിന്റെ മുന്‍വശത്ത് നൃത്തമാടുന്ന മ്യൂസിക്കല്‍ ഫൗണ്ടന്‍.

ചൂതാട്ടകേന്ദ്രങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കു മാത്രമായുള്ള പ്രത്യേക കലാപരിപാടികള്‍ക്കും വിനോദസഞ്ചാരത്തിനും പ്രശസ്തമായ ലാസ് വെഗാസ് ഒരു മായാ നഗരമാണ്. സെക്‌സിന്റെ അതിപ്രസരം.  സദാചാരം, മര്യാദ, അടക്കം, ഒതുക്കം ഈ പദങ്ങളെല്ലാം ആ നാടിന് അന്യം. വശ്യ സുന്ദരമായ ലാസ് വെഗാസിന് മറ്റൊരു പേരുണ്ട്. സിന്‍ സിറ്റി; പാപ നഗരം.

കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും വര്‍ണ്ണങ്ങളും തീര്‍ത്ത മായിക ലോകത്തില്‍ എല്ലാവര്‍ക്കും അവനവനിഷ്ടപ്പെടുന്ന തരം ആകര്‍ഷണങ്ങളുണ്ട്. റോളര്‍ കോസ്റ്ററുകളും, മോഷന്‍ സിമുലേറ്ററുകളും സര്‍ക്കസും ബാലേകളും മുതല്‍ പ്രായമായവര്‍ക്കു മാത്രമുള്ള ഷോകള്‍ വരെ ഇവിടെ കിട്ടും. സുഖലോലുപത്വത്തിന്റെ വിളഭൂമി. ലൈവ് ഷോ ക്ലബ്ബുകള്‍ക്ക് കണക്കില്ല. ശ്ലീലവും അശ്ലീലവും തിരിച്ചറിയാന്‍ കഴിയാത്തിടത്ത് അശ്ലീല ചിത്രപ്രദര്‍ശനം ഒരു മഹാകാര്യമല്ലല്ലോ. ചില കടകളില്‍ സ്ത്രീയുടെയും പുരുഷന്റേയും, ഡമ്മികള്‍; ഉത്തേജക മരുന്നുകളും സി.ഡികളും നിരത്തി വച്ചിരിക്കുന്നു. ഓരോ ഹോട്ടലും ഇത്തരം വൈവിദ്ധ്യമാര്‍ന്ന കേളീരംഗമാണ്. ഓരോ ഹോട്ടലിലും അയ്യായിരത്തിലധികം മുറികളുണ്ട്. ഹോട്ടലുകള്‍ക്കകത്ത് ഡസന്‍ കണക്കിന് റസ്‌റ്റോറന്റുകള്‍, റെഡിമെയ്ഡ് ഷോപ്പുകള്‍ സ്‌റ്റേഷനറി കടകള്‍. എല്ലാവരുടേയും അഭിരുചിക്കനുസരിച്ചുള്ള ഇനങ്ങള്‍ ഒരു വീഥിക്കിരുവശവും ലഭ്യമാണെന്നതു തന്നെയാണ് ഈ നഗരത്തിന്റെ ആകര്‍ഷണവും.കീശനിറയെ കാശുമായി ഇറങ്ങി നടന്നാല്‍, ലോകത്തില്‍ കിട്ടാവുന്ന ഏതു സുഖവും പണം കൊടുത്തു വാങ്ങാമെന്ന് അഹങ്കരിക്കുന്ന മനുഷ്യരുടെ നഗരം.

പ്രണയിക്കുന്നവര്‍ക്കു ഒന്നു ചേരാനും ഒന്നു ചേര്‍ന്നവര്‍ക്കു മധുവിധു ആഘോഷിക്കാനും വഴിപിരിഞ്ഞവര്‍ക്കും ഏകാന്ത പഥികര്‍ക്കും എല്ലാം മറക്കാനും സ്വയം മറന്നിരിക്കുമ്പോള്‍ പുതിയ വഴികള്‍ കണ്ടെത്താനും എല്ലാം ഈ നഗരം വഴിയൊരുക്കുന്നു ഹോട്ടലുകളുടെ തറനിലചൂതാട്ടകേന്ദ്രമാണ്. ഉല്‍സവപ്പറമ്പു പോലെ നിറയെ ചൂതുകളി ശൃംഖല.  ഓരോന്നിന്റേയും ചുറ്റും നിരവധി പേര്‍. യുവാക്കളും വൃദ്ധരും അല്പ വസ്ത്രധാരികളായി മുട്ടിയും ഉരുമ്മിയും അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നു. നാണം മറയ്‌ക്കാനെന്നോണം മാറത്തും അരയിലും റിബണ്‍ വീതിയുള്ള തുണി മാത്രം ചുറ്റിക്കെട്ടി നടക്കുന്ന പെണ്‍കൊടിമാര്‍ ആളുകളെ മുട്ടിമാറ്റിക്കൊണ്ടാണ് വഴിയോരത്തൂടെ പോകുന്നത്. വഴിനീളെ നടന്നു കുടിക്കാനോ വഴിയോരങ്ങളില്‍ പരസ്പരം ആലിംഗനം ചെയ്യാനോ ആരെയും സുഖം പങ്കിടാന്‍ ക്ഷണിക്കാനോ ഒരു മടിയുമില്ല.

കള്ളുകുടിയും ചൂതുകളിയും നിശാക്ലബ്ബുകളും ലാസ് വെഗാസില്‍ സര്‍വ്വത്ര. പതിനായിരങ്ങള്‍ കൈ നിറയെ ഡോളറുമായി ലാസ് വെഗാസിലെത്തുന്നു. ജീവിതം ആസ്വദിക്കുന്നു. എല്ലാ ടാക്‌സിയുടെ മുകളിലും നൈറ്റ് ക്ലബ്ബുകളുടെ പരസ്യങ്ങളാണ്. തെരുവോരങ്ങളില്‍ പോസ്റ്റ് ബോക്‌സു പോലെയുള്ള പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്.  അതിലെല്ലാ നഗ്‌ന നൃത്തശാലകളുടെ പരസ്യവും വിവിധ പ്രായത്തിലും രൂപത്തിലും വേഷത്തിലുമുള്ള പെണ്‍കുട്ടികളുടെ മേല്‍വിലാസവും ഫോണ്‍ നമ്പറുകളും. ഒന്നിനും വിലക്കില്ല നൂറുകണക്കിനു നഗ്‌നനൃത്തവേദികള്‍ അവിടെയൊക്കെ സ്വതന്ത്രമായി ഇണകളെ തെരഞ്ഞെടുക്കുകയുമാവാം. എല്ലാത്തിനും പണം വേണം. സ്ത്രീകളുടെ നഗ്‌ന നൃത്തങ്ങള്‍ ഒരു ഭാഗത്ത്. മറ്റൊരു ഭാഗത്ത് സ്ത്രീകളെ ആകര്‍ഷിക്കാന്‍ അരോഗദൃഢഗാത്രരായ പുരുഷന്മാരുടെ നഗ്‌നനൃത്തം.

മാനസികമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടിയെങ്കിലും  ഉറക്കത്തിനു വിടനല്‍കി ഞങ്ങള്‍ കാഴ്ചയിലാണ്ടു. ഹൂസ്റ്റണിലെ ഗോപന്‍ തന്ന 200 ഡോളര്‍  കളയാന്‍  എനിക്ക് ചൂതാട്ടകളങ്ങളില്‍ രണ്ടു മണിക്കൂര്‍ ചെലവഴിക്കേണ്ടിവന്നു. സംഘത്തിലെ പലരേയും വെച്ചുനോക്കുമ്പോള്‍ വലിയനേട്ടം.10 15 മിനിറ്റുകൊണ്ട് 500ഉം 1000വും ഡോളര്‍ നഷ്ടപ്പെടുത്തിയവരാണ് അധികവും. ഗോപന് 5000 ഡോളര്‍ കിട്ടിയത് സംഘത്തിന്റെ നേട്ടമായി കരുതി പണംപോയവര്‍ ആശ്വസിച്ചു.

അമേരിക്ക കാഴ്ചക്കപ്പുറം

01- പാതാളപ്പിളര്‍പ്പിലെ വിഷ്ണു, ശിവ, രാമ ശിലകള്‍ 

02-അവിചാരിതമായി അമേരിക്കയിലേക്ക്

03-ഏഴാം കടലിനക്കരെ

04- ഊര്‍ജ്ജ നഗരത്തിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രം

05- സഹോദരി സഹോദരന്‍മാരെ

06-സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ 

07-ഹഡ്‌സണ്‍ നദിക്കരയിലെ കുത്താന്‍ വരുന്ന കാള

08- മാലാഖ നഗരത്തിലെ മായ കാഴ്‌ച്ചകള്‍

Tags: americaയുഎസ്പി ശ്രീകുമാര്‍usaകേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കഅമേരിക്ക കാഴ്ചക്കപ്പുറംലാസ് വെഗാസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

World

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

World

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.